പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Monday, December 12, 2011

Keralayathra SSF Seminar

മഅ്ദനിയും ഈറോം ശര്‍മിളയും മനുഷ്യവകാശ ധ്വംസനത്തിന്റെ ഇരകള്‍: എസ് എസ് എഫ്

സാംസ്‌കാരിക അപചയവും പൗര സ്വതന്ത്ര്യ നിഷേധവും രാജ്യത്ത് അപകടകരമാം വിധം അരങ്ങേറുകയാണ്. നീതിയും നിയമവും സ്‌നേഹ മൂല്യങ്ങളും അന്യവത്കരിക്കപ്പെട്ട് കേരളീയ പരിസരം മലീമസമായി മാറി. ഏറ്റുമുട്ടലും സംഘട്ടനങ്ങളും രാഷ്ട്രീയ അഴിമതി കഥകളും രാജ്യത്തെ കവര്‍ന്ന് കൊണ്ടിരിക്കുകയാണ്. മഅ്ദനിയും ഈറോം ശര്‍മിളയും അവസാനിക്കാത്ത മനുഷ്യവകാശ ധ്വംസനത്തിന്റെ ഇരകളാണ്. മീഡിയകളും ജൂഡിഷ്യറിയും നോക്കി കാണുന്നത് സവര്‍ണ നേത്രങ്ങളോടെയാണ്. പൗരവകാശം: നീതിക്കും നിയമത്തിനും രണ്ട് വഴിയോ എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.
2012 ഏപ്രില്‍ 12 മുതല്‍ 28 വരെ നടക്കുന്ന കാന്തപുരത്തന്റെ കേരളയാത്രയുടെ ഭാഗമയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. എന്‍.എം സ്വാദിഖ് സഖാഫി സെമിനാര്‍ ഉദ്ഘാടനം ചെയ്യ്തു. എം മുഹമ്മദ് പറവൂര്‍, മോഡറേറ്ററായിരുന്നു. അഡ്വ. പി.എ പൗരന്‍, അഡ്വ. എം റഹ്മത്തുള്ള, സികെ ശക്കീര്‍ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റെ കെ. സൈനുദ്ധീന്‍ സഖാഫി അദ്ധ്യക്ഷത വഹിച്ചു