പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Sunday, April 29, 2012

അനന്തപുരിയെ ശുഭ്രസാഗരമാക്കി കേരളയാത്രക്ക് സമാപനമായി Kanthapuram Keralayathra More News

തിരുവനന്തപുരം: മാനവികതയുടെ സന്ദേശമോതി കാസര്‍കോട്ട് നിന്നാരംഭിച്ച കാന്തപുരത്തിന്റെ കേരളയാത്രയുടെ സമാപനസംഗമം അനന്തപുരിയെ പാല്‍ക്കടലാക്കി. തലസ്ഥാനം ഇതുവരെ ദര്‍ശിക്കാത്തത്ര ജനക്കൂട്ടം നഗരത്തിന് അവിസ്മരണീയ അനുഭവമായി. ഓട്ടോ മുതല്‍ ചാര്‍ട്ടര്‍ ചെയ്ത ട്രെയിനിലും സ്‌പെഷ്യല്‍ വിമാനത്ിലം വരെ പ്രവര്‍ത്തകര്‍ ഒരു സമ്മേളനത്തിനെത്തുന്നത് ഇതാദ്യമാണ്. വെള്ളിയാഴ്ച വൈകുന്നേരം തന്നെ വിവിധ ജില്ലകളില്‍നിന്നെത്തിയ പ്രവര്‍ത്തകര്‍ നഗരത്തില്‍ പലയിടങ്ങളിലും നിലയുറപ്പിച്ചിരലുന്നു. ശനിയാഴ്ച രാവിലെ മുതല്‍ വിവിധ ഭാഗങ്ങളില്‍ ഒത്തുകൂടിയ പ്രവര്‍ത്തകര്‍ ചെറുജാഥകളായാണ് സമാപ സമ്മേളന വേദിയായ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലേക്ക് നീങ്ങിയത്. ഗാലറിയും മൈതാനവും ജനനിബിഡമായതിനെ തുടര്‍ന്ന് സമ്മേളനം തുടങ്ങുന്നതിനു മുമ്പുതന്നെ സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം സംഘാടകര്‍ നിയന്ത്രിച്ചു.
കാസര്‍കാട്ടുനിന്ന് ചാര്‍ട്ടര്‍ ചെയ്ത ട്രെയിനിനു പുറമെ നൂറുകണക്കിനു വാഹനങ്ങളിലും പ്രവര്‍ത്തകരെത്തി. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള പ്രവര്‍ത്തകരുമായി ചാര്‍ട്ടര്‍ ചെയ്ത രണ്ട് വിമാനങ്ങളും തിരുവനന്തപുരത്തെത്തി. സമാപന സമ്മേളനത്തിന്റെ ഭാഗമായി ഉച്ചക്ക് പുത്തരിക്കണ്ടം മൈതാനത്ത് നിന്നാരംഭിച്ച സ്‌നേഹസംഘത്തിന്റെ ഉജ്വല റാലിയും ശ്രദ്ധ പിടിച്ചുപറ്റി. ഒരുമയും സംഘശക്തിയും തെളിയിച്ച റാലി മാനവികത വിളിച്ചോതി. അച്ചടക്കത്തില്‍ നീങ്ങിയ ജാഥ നിയന്ത്രിക്കാന്‍ പോലീസിനു അല്‍പവും ബുദ്ധിമുട്ടേണ്ടിവന്നില്ല. വാഹനങ്ങള്‍ തിരിച്ചുവിടുന്നതിലും അണികളെ നിയന്ത്രിക്കുന്നതിലും വളണ്ടിയര്‍മാര്‍ ശ്രദ്ധിച്ചു. ജനസാഗരം കാണാന്‍ എം ജി റോഡിനിരുവശവും ആയിരക്കണക്കിനാളുകള്‍ നിലയുറപ്പിച്ചിരുന്നു.

Thursday, April 26, 2012

എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം: മാര്‍ മത്രാപ്പോലീത്ത


പത്തനംതിട്ട: കാന്തപുരത്തെ നേരില്‍ കാണാനും കേരള യാത്രക്ക് മംഗളം നേരാനും കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളാണെന്ന് ഡോ പിലിപ്പോസ് മാര്‍ക്രിസോഡം വലിയ മെത്രപ്പൊലീത്ത പ്രസ്താവിച്ചു. കേരള യാത്രക്ക് പത്തനം തിട്ടയില്‍ നല്‍കിയ സ്വീകരണ യോഗം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
95 വയസ്സായ എന്നോട് പലപ്പോഴും മാധ്യമ പ്രവര്‍ത്തകര്‍ താങ്കളുടെ ആയുസ്സിന്റെ രഹസ്യമെന്താണെന്ന് ചോദിച്ചിരുന്നു അപ്പോഴെല്ലാം ഞാന്‍ മൗനം പാലിച്ചു, ഇപ്പേള്‍ ഞാന്‍ പറയുന്നു. കാന്തപുരത്തിന്റെ ഈ നന്മ നിറഞ്ഞ യാത്രക്ക് അഭിവാദ്യമറീക്കാനാണ് എനിക്കിതുവരെ ആയുസ്സ് ലഭിച്ചത് അദ്ധേഹം പറഞ്ഞു.

More Photos

http://www.islamicphotogallery.blogspot.com/

കേരള യാത്രക്ക് പത്തനംതിട്ടയില്‍ സ്വീകരണം


Sunday, April 22, 2012

പാലക്കാട് ജില്ലയിലെ പര്യടനം പൂര്‍ത്തിയായി




രാജ്യദ്രോഹ നിലപാടെടുക്കുന്ന സര്‍ക്കാര്‍ അഭിഭാഷകരെ നീക്കണം: കാന്തപുരം

പാലക്കാട്: രാജ്യത്തെ ജനങ്ങളുടെ സുരക്ഷയെയും മൗലികാവകാശങ്ങളെയും ബലികൊടുത്ത് കോടതികളില്‍ നിലപാടെടുക്കുന്ന സര്‍ക്കാര്‍ അഭിഭാഷകരെ തത്സ്ഥാനത്തുനിന്ന് നീക്കം ചെയ്യണെമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. കേരളയാത്രക്ക് പാലക്കാട് നല്‍കിയ സ്വീകരണ യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഈയടുത്ത് കോടതി പരിഗണിച്ച പല കേസുകളിലും അവ്യക്തമായ നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകര്‍ സ്വീകരിച്ചത്. കേസുകളില്‍ സര്‍ക്കാര്‍ തോല്‍ക്കാന്‍ ഇത് വലിയൊരു കാരണമായി തീരുന്നുണ്ട്. ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള നീക്കങ്ങള്‍ സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുണ്ടാകരുത്. മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റുമരിച്ച സംഭവത്തില്‍ ബന്ധുക്കളുടെ താത്പര്യപ്രകാരം കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍ക്കുമ്പോള്‍ രാജ്യത്തിന്റെ പൊതുതാത്പര്യം കൂടി പരിഗണിക്കണം.

പാലക്കാട്ടെ നെല്‍കര്‍ഷകര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ അടിയന്ത്ിരമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണം. വയനാട്, കുട്ടനാട്, ഇടുക്കി ജില്ലകളില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളുടെ മാതൃകയില്‍ പാലക്കാട്ടും കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ് വേണം. പ്ലാച്ചിമട നിവാസികള്‍ക്ക് നഷ്ടപരിഹാര തുക എത്രയും വേഗം കൊടുത്തുതീര്‍ക്കുന്നതിന് പ്ലാച്ചിമട ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

Saturday, April 21, 2012

കേരളയാത്ര മലപ്പുറം പിന്നിട്ട് നെല്ലറയുടെ നാട്ടില്‍

തിരൂര്‍ : മതസൌഹാര്‍ദവും സാമൂഹികനീതിയും മാനവികതയും ഉയര്‍ത്തിപ്പിടിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്ര മലപ്പുറം ജില്ലയിലെ പര്യടനത്തിന് ഉജ്വല സമാപനം. മൂന്നു ദിവസംകൊണ്ട് 11 കേന്ദ്രങ്ങള്‍ പിന്നിട്ട കേരളയാത്ര വളാഞ്ചേരിയിലാണ് സമാപിച്ചത്.
യാത്ര ശനിയാഴ്ച പാലക്കാട് ജില്ലയില്‍ പര്യടനം നടത്തും. തിരൂര്‍, പൊന്നാനി, വളാഞ്ചേരി എന്നിവിടങ്ങളിലായിരുന്നു വെള്ളിയാഴ്ച സ്വീകരണം. നഗരത്തെ ആവേശക്കടലാക്കിയാണ് യാത്ര തിരൂരിലെത്തിയത്.

നൂറുകണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു വരവേല്‍പ്. പ്രവര്‍ത്തകര്‍ വന്‍പ്രവാഹമായി എത്തിയതോടെ തിരൂര്‍ കോരങ്ങത്ത് മൈതാനം ജനസമുദ്രമായി. ഇസ്‌ലാമിക് ബാങ്കിങ്ങിനെ എതിര്‍ക്കാനുള്ള ശ്രമം ശരിയല്ലെന്ന് കാന്തപുരം പറഞ്ഞു. പലിശരഹിത സമ്പാദ്യ പദ്ധതികള്‍, ഗ്രാമീണ സാമ്പത്തിക ബന്ധങ്ങള്‍, പലിശ രഹിത വായ്പകള്‍ എന്നിവയിലൂടെ പ്രാദേശിക കൂട്ടായ്മകള്‍ രൂപപ്പെടണം. സംസ്ഥാനത്ത് വ്യാപകമാകുന്ന കൊള്ളപ്പലിശസംഘങ്ങളെ നിയന്ത്രിക്കാന്‍ നടപടി വേണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

കൂറ്റമ്പാറ അബ്ദുറഹിമാന്‍ ദാരിമി സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈലത്തൂര്‍ ബാവ മുസല്യാര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍, എന്‍. അലി അബ്ദുല്ല, പേരോട് അബ്ദുറഹിമാന്‍ സഖാഫി, ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി, ശ്രീകൃഷ്ണ ബ്രഹ്മാനന്ദ തീര്‍ഥ സ്വാമി, ഫാ. തോമസ് പുരയ്ക്കല്‍, പി. രാമന്‍കുട്ടി, സി.എം. ബഷീര്‍, വി. അബ്ദുറഹിമാന്‍, ഇ. ജയന്‍, കാസിംബാവ, ഷമീര്‍ പയ്യനങ്ങാടി, പി.എ. ബാവ, പി.പി. അബ്ദുറഹിമാന്‍ എന്നിവര്‍ പ്രസംഗിച്ചു.

തിരൂരിലേക്കുള്ള യാത്രയ്ക്കിടെ ജുമുഅ നമസ്‌കാരത്തിന് താനൂരിലെത്തിയപ്പോഴും യാത്രാസംഘത്തിന് ഹൃദ്യമായ വരവേല്‍പ് ലഭിച്ചു. പൊതുചടങ്ങ് ഇല്ലാതിരുന്നിട്ടും നൂറുകണക്കിനു പ്രവര്‍ത്തകര്‍ ഇവിടെ അഭിവാദ്യമര്‍പ്പിക്കാന്‍ എത്തിയിരുന്നു. വൈകിട്ട് പൊന്നാനിയിലും നഗരത്തെ മുഴുവന്‍ വെള്ളയണിയിച്ച് നൂറുകണക്കിനു പ്രവര്‍ത്തകരാണ് ജാഥയെ വരവേല്‍ക്കാനെത്തിയത്. ആരെയും ഭിന്നിപ്പിക്കുകയല്ല, എല്ലാവരെയും ഒന്നിപ്പിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് കാന്തപുരം പറഞ്ഞു. രാത്രി വൈകി വളാഞ്ചേരിയിലായിരുന്നു സമാപനം. തുടര്‍ന്ന് കേരളയാത്ര പാലക്കാട് ജില്ലയിലേക്കു നീങ്ങി.

News from Muhimmath .com

Kerala Yathra Malappuram News




Kerala Yathra Malappuram News



Friday, April 20, 2012

കാന്തപുരം ഭാരതയാത്ര നടത്തണം: ലീഗ് അഖിലേന്ത്യാ സെക്രട്ടറി

മലപ്പുറം: രാഷ്ട്രീയ നേട്ടമല്ല, മനുഷ്യ ന• ലാക്കാക്കിയാണ് കാന്തപുരം കേരളയാത്ര നടത്തുന്നതെന്ന് ഐ യു എം എല്‍ ദേശീയ സെക്രട്ടറി ശഹിന്‍ഷാ ജഹാംഗീര്‍. ഈ യാത്ര കൊണ്ട് അദ്ദേഹത്തിന് സാമ്പത്തികമായ നേട്ടമൊന്നുമില്ല -കേരളയാത്രക്ക് മലപ്പുറത്ത് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹം അസാ•ാര്‍ഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ അരുതെന്നാണ് കാന്തപുരം വിളിച്ചുപറയുന്നത്.
സാമൂഹിക സേവനമാണ് അദ്ദേഹം നിര്‍വഹിക്കുന്നത്. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സേവന ദൗത്യവുമായി അദ്ദേഹം കടന്നെത്തുന്നു. ബംഗാളിലും ആസാമിലും ത്രിപുരയിലുമെല്ലാം ദുരിതത്തില്‍ ജീവിക്കുന്നവരുടെ ഇടയിലേക്ക് കടന്നുവരികയും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹാരമുണ്ടാക്കുകയും ചെയ്യാന്‍ മുന്നോട്ടുവന്ന വ്യക്തിത്വമാണ് കാന്തപുരം.

ആഹാരത്തിന് വകയില്ലാത്തവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുകയും വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുകയും പള്ളികളും മദ്റസകളും നിര്‍മിക്കുകയും ചെയ്തു. ജാതിയും മതവും വര്‍ഗവും നോക്കിയല്ല ഇതെല്ലാം ചെയ്തുകൊണ്ടിരിക്കുന്നത്. സ്വാതന്ത്ര്യം നേടി അറുപത് വര്‍ഷം പിന്നിട്ടിട്ടും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ ജീവിതം ഇപ്പോഴും പരിതാപകരമായ അവസ്ഥയിലാണ്. ഇവിടെ ആവശ്യമായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ചെയ്യാതിരിക്കുമ്പോഴാണ് കാരുണ്യത്തിന്റെ തിരിനാളവുമായി കാന്തപുരം കടന്നുവരുന്നത്. ഈ യാത്ര കേരളത്തില്‍ മാത്രം ഒതുക്കരുത്. അത് ഭാരതയാത്രയാക്കി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് വേണ്ടി രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി നടത്തിയ യാത്രയുടേതിന് സമാനമാണ് കാന്തപുരത്തിന്റെ കേരളയാത്ര. ബംഗാളിലേക്ക് തിരിച്ചുചെന്നാല്‍ കേരളത്തിലെ ജനങ്ങള്‍ പണ്ഡിത•ാര്‍ക്ക് നല്‍കുന്ന ബഹുമാനവും മഹത്വവും ബംഗാള്‍ ജനതക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

Thursday, April 19, 2012

കണ്ണിയത്ത്‌ ഉസ്താദിന്റെ മകന്‍ കേരള യാത്രയില്‍

മലപ്പുറം: കാന്തപുരത്തിന്റെ കേരളയാത്രക്കെതിരെ ഇ.കെ വിഭാഗം ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും സുന്നി ഐക്യത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചു വരുന്നു. ഇ.കെ വിഭാഗം സമസ്തയുടെ ശക്തമായ വക്താവും സമസ്ത പ്രസിഡന്റായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ മകനുമായ കുഞ്ഞുമോന്‍ മുസ്‌ലിയാര്‍ കഴിഞ്ഞ ദിവസം മലപ്പുറത്ത് കേരള യാത്രയില്‍ സജീവമായത് ഐക്യ പ്രതീക്ഷ വളര്‍ത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ പ്രഥമ സ്വീകരണ കേന്ദ്രമായ കൊണ്ടോട്ടിയില്‍ നിന്നും കേരള യാത്ര അരീക്കോട് എത്തിയപ്പോഴാണ് കണ്ണിയത്ത് ഉസ്താദിന്റെ മകന്‍ കുഞ്ഞുമോന്‍ കാന്തപുരത്തെ ആശിര്‍വദിക്കാനെത്തിയത്. കാന്തപുരത്തോടൊപ്പം പരിപാടി കഴിയും വരെ വേദിയിലിരുന്ന അദ്ധേഹം പഴയതെല്ലാം മറന്ന് സുന്നികള്‍ ഐക്യപ്പെടണമെന്ന ആശയം പങ്ക് വെച്ചു.

കണ്ണിയത്ത് ഉസ്താദിനു വേണ്ടി കാന്തപുരം ഉസ്താദ് പ്രാര്‍ത്ഥന നടത്തിയപ്പോള്‍ തടിച്ചു കൂടിയ പതിനായിരങ്ങള്‍ ആമീന്‍ ചൊല്ലി. മലപ്പുറത്തെ ഓരോ കേന്ദ്രങ്ങളിലും പതിനായിരങ്ങളാണ് കേരള യാത്രയില്‍ പങ്കാളികളായത്. വെള്ളിയാഴ്ച രാത്രി വരെ 11 കേന്ദ്രങ്ങളിലാണ് കാന്തപുരത്തിന്റെ കേരള യാത്രക്ക് സ്വീകരണം നല്‍കുന്നത്. ബി.ജെ..പി യടക്കം എല്ലാ രാഷ്ട്രീയ നേതാക്കളും സ്വീകരണ പരിപാടികളില്‍ സംബന്ധിക്കുന്നുണ്ട്.

കേരള യാത്രയുടെ കൂടുതല്‍ ഫോട്ടോസ് കാണുക 

മലപ്പുറത്ത് കാന്തപുരത്തിന്റെ കേരളയാത്രയെ വരവേല്‍ക്കുന്നത് പതിനായിരങ്ങള്‍

മലപ്പുറം: കാന്തപുരത്തിന്റെ കേരളയാത്രയെ മലപ്പുറം ജില്ലയിലേക്ക് വരവേറ്റത് പതിനായിരങ്ങളുടെ മഹാ സംഗമത്തോടെ. മൂന്ന് ദിവസത്തെ പര്യടനത്തിനായി ബുധനാഴ്ച രാവിലെ കൊണ്ടോട്ടിയിലെത്തിയപ്പോള്‍ ജില്ല കണ്ട ഏറ്റവും വലിയ ജനപ്രവാഹത്തിനാണ് സാക്ഷിയായത്.
പ്രമുഖ മത രാഷ്ട്രീയ സാംസ്‌കാരിക നായകരുടെ പ്രൗഢ സാന്നിദ്ധ്യം കൊണ്ടനുഗ്രഹീതമായിരുന്നു മലപ്പുറം ജില്ലയിലെ ഓരോ സ്വീകരണ കേന്ദ്രവും. എം. പി വീരേന്ദ്ര കുമാര്‍, ഷാനവാസ് എം. പി, ആര്യാടന്‍ ശൗകത്ത്, കെ.സ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ്, ബി.ജെ.പി ദേശീയ സമിതിയംഗം സി.വാസുദവന്‍ മാസ്റ്റര്‍, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ മകന്‍ കുഞ്ഞുമോന്‍ തുടങ്ങി പ്രമുഖര്‍ പ്രഥമ ദിനം വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

ഒന്നാം ദിവസം കൊണ്ടോട്ടി, അരീക്കോട്, നിലമ്പൂര്‍ , എന്നിവിടങ്ങളിലെ സ്വീകരണ ശേഷം മഞ്ചേരിയില്‍ സമാപിച്ചു. വ്യാഴാഴ്ച രാവിലെ പെരിന്തല്‍ മണ്ണയില്‍ നിന്നു തുടങ്ങി കോട്ടക്കല്‍, മലപ്പുറം, ചെമ്മാട് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കുന്നു. മലപ്പുറത്തെ 11 കേന്ദ്രങ്ങളിലായി ഏകദേശം അഞ്ച് ലക്ഷം പേര്‍ സ്വീകരമ സമ്മേളനങ്ങളില്‍ പങ്കാളികളാകും.

കേരള യാത്ര മലപ്പുറം ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളില്‍ ഫോട്ടോസ് കാണുക

Monday, April 16, 2012

ആശങ്ക പരിഹരിച്ചതിന് ശേഷമേ ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാവൂ: കാന്തപുരം

കല്‍പ്പറ്റ: കൂടംകുളം നിവാസികളുടെ ആശങ്ക പരിഹരിച്ചതിന് ശേഷമേ ആണവ നിലയത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകാവൂവെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. കേരളയാത്രയോട് അനുബന്ധിച്ച് കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആണവ നിലയങ്ങളുടെ നിര്‍മാണത്തിലും പരിപാലനത്തിലും സര്‍ക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. അന്താരാഷ്ട്ര കരാറുകളുടെ പേരില്‍ രാജ്യത്ത് ആഭ്യന്തര സംഘര്‍ഷങ്ങള്‍ തലപൊക്കാനുള്ള അവസരം ഉണ്ടാകരുത്. സമാധനപരമായി പ്രതിഷേധിക്കാനുള്ള പൗരന്‍മാരുടെ അവകാശത്തെ ഇല്ലാതാക്കരുത്. സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ക്രിയാത്മകമായി ഇടപെടുന്നവരെ നിയമ കുരുക്കുകളില്‍പ്പെടുത്തി നിശ്ശബ്ദരാക്കാനുള്ള നീക്കം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും. എതിരഭിപ്രായങ്ങളെ ആശയപരമായും ചര്‍ച്ചകളിലൂടെയും പരിഹരിക്കാാന്‍ സംവിധാനങ്ങളുണ്ടാകണം.കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ഭൂചലനങ്ങളുടെ പശ്ചാത്തലത്തില്‍ നമ്മുടെ വികസന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണം.

പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഒരു വഴിപാടായി മാറുന്നത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ സന്നദ്ധ സംഘടനകള്‍ക്ക് മാത്രമായി വിട്ടുകൊടുക്കുന്നത് കൊണ്ടാണ്. രാജ്യത്തെ ഭൂരിപക്ഷം വരുന്ന വിശ്വാസികളെ സംബോധന ചെയ്യുന്ന സ്ഥാപനങ്ങളെയും സംഘടനകളെയും കൂടി ബോധവത്കരണ പരിപാടികളില്‍ പങ്കെടുപ്പിക്കണം. വികസന രംഗത്ത് നിലനില്‍ക്കുന്ന പ്രാദേശിക അസന്തുലിതാവസ്ഥ രാജ്യത്ത് ആഭ്യന്തര സംഘര്‍ഷങ്ങള്‍ രൂക്ഷമാകാന്‍ കാരണമാകും. ഇത് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ദുര്‍ബലപ്പെടുത്തും. അഞ്ചാം മന്ത്രി വിവാദം സാമുദായികവത്കരിക്കുന്നത് നിര്‍ഭാഗ്യകരമാണ്. രാഷ്ട്രീയത്തില്‍ ഓരോ കക്ഷിക്കും തങ്ങളുടേതായ ന്യായാന്യായങ്ങള്‍ ഉണ്ടാകും. എന്നാല്‍, ഇത്തരം കാര്യങ്ങള്‍ സമൂഹത്തിലേക്ക് വ്യാപിപ്പിക്കരുത്. തെലുങ്കാന പോലെയുള്ള ഉദാഹരണങ്ങള്‍ നമ്മുടെ മുന്നില്‍ ഇപ്പോള്‍ തന്നെയുണ്ട്.

പദ്ധതികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും തുക അനുവദിക്കുന്നതിലും എല്ലാ പ്രദേശങ്ങള്‍ക്കും തുല്യ പരിഗണന നല്‍കണം. ഈ പശ്ചാത്തലത്തില്‍ മലബാറിന്റെ വികസന സംബന്ധിയായ പ്രശ്‌നങ്ങളോട് സര്‍ക്കാര്‍ കുറേകൂടി സര്‍ഗാത്മകമായ നിലപാട് സ്വീകരിക്കണം. മുല്ലപ്പെരിയാര്‍, രാത്രിയാത്രാ നിരോധം എന്നിവ വൈകാരികവത്കരിക്കുന്നത് അന്തര്‍ സംസ്ഥാന ബന്ധങ്ങളെ ദുര്‍ബലപ്പെടുത്തും. കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തണം. സംസ്ഥാനങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളില്‍ കേന്ദ്രം പക്ഷപാതവും നിസംഗപരവുമായ നിലപാടുകള്‍ സ്വീകരിക്കരുത്. ആദിവാസികളടക്കമുള്ള ദുര്‍ബല വിഭാഗങ്ങളുടെ ആവശ്യങ്ങളോടൊപ്പം നില്‍ക്കാന്‍ പൊതുസമൂഹം ജാഗ്രത കാണിക്കണം. ദുര്‍ബല വിഭാഗങ്ങളുടെ ഭൂപ്രശ്‌നങ്ങള്‍ അവരുടേതായി മാത്രം കാണരുത്. കിടപ്പാടമില്ലാത്തവര്‍ നമുക്കിടിയില്‍ ജീവിക്കുന്നു എന്നത് അപമാനകരമാണ്. രാജ്യത്ത് എല്ലാ ജനങ്ങളും സമന്‍മാരായിരിക്കണം. കേരളയാത്ര ഒരു രാഷ്ട്രീയ ലക്ഷ്യവും വെച്ച് കൊണ്ടല്ല. രാജ്യത്ത് മാനവികത നിലനില്‍ക്കാനും സാമുദായിക സ്പര്‍ദ ഇല്ലാതാക്കാനുമാണെന്നും അദ്ദേഹം പറഞ്ഞു.

കാന്തപുരം ഒരു പ്രസ്ഥാനമായി വളര്‍ന്നു: എം കെ രാഘവന്‍ എം പി

കോഴിക്കോട്: കേരളയാത്രയുടെ നായകന്‍് കാന്തപുരം എ പി അബബൂക്കര്‍ മുസ്ലിയാര്‍ കേരളസമൂഹത്തില്‍ ഒരു പ്രസ്ഥാനമായി വളര്‍ന്നുകഴിഞ്ഞതായി എം കെ രാഘവന്‍ എം പി പ്രസ്താവിച്ചു.
കാന്തപുരം കേരളസമൂഹത്തോട് ഉത്‌ബോധിപ്പിക്കുന്ന പ്രമേയം മാനുഷിക തത്വങ്ങളോട് യോജിക്കുന്ന ആദര്‍ശമാണ്. അത് ജാതി-മത രാഷ്ട്രീയ കക്ഷികള്‍ക്ക് അതീതമായ സ്വരമാണ്. സ്‌നേഹവും സമാധാനവും സമൂഹത്തില്‍ ഉയര്‍ന്നുവരാന്‍ ഇത്തരം യാത്രകള്‍ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കാന്തപുരത്തിന്റെ കേരളയാത്രക്ക് കാന്തപുരത്തിന്റെ ജന്മനാടായ കോഴിക്കോട് താമരശ്ശേരിയില്‍ നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തി.

Sunday, April 15, 2012

വയനാട്ടില്‍ ദാരിദ്ര്യനിര്‍മാജനത്തിന് പ്രത്യേക പാക്കേജ് വേണം: കാന്തപുരം

കല്‍പറ്റ: വയനാട് ജില്ലയിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുവേണ്ടി സ്‌പെഷ്യല്‍ പാക്കേജ് നടപ്പിലാക്കണമെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാല്‍ അഭിപ്രായപ്പെട്ടു. കേരളയാത്രക്ക് വയനാട്ട് നല്‍കിയ സ്വീകരണത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു.
കര്‍ഷക ആത്മഹത്യ തടയാന്‍ ആവശ്യമായ നടപടികള്‍ ആവിഷ്‌ക്കരിക്കണമെന്നും കാന്തപുരം സര്‍ക്കാറിനോടാവശ്യപ്പെട്ടു. രാത്രികാലങ്ങളില്‍ വയനാട്ടില്‍ നിന്ന് ബംഗളൂരിലേക്ക് യാത്രാതടസം അനുഭവപ്പെടുന്നു. ബംഗളൂരിലേക്കുള്ള യാത്രാ പ്രശ്‌നം പരിഹരിക്കുവാന്‍ കേരള-കര്‍ണാടക സര്‍ക്കാറുകള്‍ ചര്‍ച്ചകള്‍ നടത്തി ആവശ്യമായ പരിഹാരം കൊണ്ടുവരണമെന്നും കാന്തപുരം പറഞ്ഞു. നേരത്തെ നടന്ന പ്രസ്മീറ്റില്‍ കാന്തപുരം സംസാരിച്ചിരുന്നു.

എം ഐ ഷാനവാസ് എം പി ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ പ്രസംഗിച്ചു. മാനവികതയെ ഉണര്‍ത്തുന്നു എന്ന വിഷയത്തില്‍ സുലൈമാന്‍ സഖാഫി മാളിയേക്കല്‍, ഫാറൂഖ് നഈമി കൊല്ലം, സ്വാദിഖ് സഖാഫി പെരിന്താറ്റിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. കേരളയാത്രയുടെ ഭാഗമായുള്ള സ്‌നേഹയാത്ര ഇന്ന് ഗൂഡല്ലൂരില്‍ പ്രവേശിക്കും. വന്‍ ജനക്കൂട്ടമാണ് മിക്കയിടങ്ങളിലും കാണപ്പെട്ടത്.

കടപ്പാട് ; മുഹിമ്മാത്ത്‌ .കോം

Saturday, April 14, 2012

കാന്തപുരത്തിന്റെ പ്രസംഗങ്ങളില്‍ നന്മയുടെ വാക്കുകള്‍ മാത്രം: എം ഐ ഷഹനവാസ് എം പി

കല്‍പറ്റ: കേരളയാത്രയുടെ നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നിരവധി പ്രസംഗങ്ങള്‍ ഞാന്‍ കേട്ടിട്ടുണ്ട്, നന്മയുടെ വാക്കുകള്‍ മാത്രമാണ് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. അക്രമവും വര്‍ഗീയതയും പ്രോല്‍സാഹിപ്പിക്കുന്ന ഒരു വാക്കു പോലും കാന്തപുരത്തില്‍ നിന്നുണ്ടാവുന്നില്ല എം ഐ ഷഹനവാസ് എം പി പ്രസ്താവിച്ചു. കേരളയാത്ര കല്‍പറ്റ സ്വീകരണത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനതാദള്‍ പ്രതിനിധി കെ കെ ഹംസ സാഹിബ് പ്രസംഗിച്ചു.

രാഷ്ട്രീയ ആവശ്യങ്ങളെ വര്‍ഗീയവത്കരിക്കരുത്: കാന്തപുരം

പയ്യന്നൂര്‍: സംസ്ഥാന മന്ത്രിസഭാ വികസനത്തിന്റെ പേരില്‍ സാമുദായിക സ്പര്‍ധ ഉണ്ടാക്കുംവിധം വിവാദങ്ങളുണ്ടാക്കുന്നത് ജനാധിപത്യത്തെ ദുര്‍ബലമാക്കുമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടു. മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയവുമായി നടക്കുന്ന കേരളയാത്രക്ക് പയ്യന്നൂരില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ജാതിമതങ്ങള്‍ സൗഹൃദത്തില്‍ കഴിഞ്ഞുവരുന്ന സംസ്ഥാനമാണ് കേരളം. അത് തകരാന്‍ അനുവദിക്കരുത്. അധികാര രാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന വാഗ്വാദങ്ങള്‍ പൊതുജനങ്ങളെ ചേരിതിരിക്കുന്നതിലേക്ക് വളരാതിരിക്കാന്‍ സാമുദായിക രാഷ്ട്‌രീയ നേതൃത്വങ്ങള്‍ ജാഗ്രത പാലിക്കണം. രാഷ്ട്രീയമായി ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയൂം ചെയ്യണ്ട പ്രശ്‌നങ്ങളെ സാമൂദായിക സംഘടനകള്‍ ഏറ്റെടുക്കുന്നത് നല്ല കീഴ് വഴക്കമല്ല. ഇത് സമുദായങ്ങള്‍ക്കിടയില്‍ അനാവശ്യമായ തെറ്റിദ്ധാരണകള്‍ ഉണ്ടാക്കാന്‍ കാരണമാകും.                                                         

സാമൂദായിക സംഘടനകള്‍ തങ്ങളുടെ പ്രവര്‍ത്തനമണ്ഡലം ഏതാണെന്ന                                  തിരിച്ചറിവോടെയായിരിക്കണം സാമൂഹിക ഇടപെടലുകള്‍ നടത്തേണ്ടത്. ജനാധിപത്യവും മതേതരത്വവും നല്‍കുന്ന അവസരങ്ങളെ ക്രിയാത്മകമായി ഉപയോഗിക്കുന്നതിനു പകരം      അവയെ അവസരവാദപരമായ രാഷ്ട്രീയ ലാഭങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നതില്‍നിന്ന്     സാമുദായിക സംഘടനാ നേതാക്കള്‍ മാറിനില്‍ക്കണം.                                                                  
ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും ചരിത്രപരമായി വിലയിരുത്താനും അവയോട്                  സര്‍ഗാത്മകമായ നിലപാടെടുക്കാനും സമൂഹം തയ്യാറാകണം. രംഗനാഥ കമ്മീഷന്‍                       റിപ്പോര്‍ട്ടിനോടുള്ള ചില സംഘടനകളുടെ നിലപാട് ഖേദകരമാണ്. സമവായത്തിന്റെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട അവസരങ്ങള്‍ വൈകിപ്പിക്കരുതെന്നും കാന്തപുരം വ്യക്തമാക്കി.

Photos Keralayathra

Keralayathra Kannur

Malappuram Division SSF Sneha sangham


സാമൂഹിക നന്മക്കുവേണ്ടിയാണ് കാന്തപുരത്തിന്റെ പ്രവര്‍ത്തനം: മന്ത്രി കെ പി മോഹനന്‍

പാനൂര്‍: സാമൂഹിക നന്മക്കുവേണ്ടിയുള്ള പ്രയാണമാണ് കാന്തപുരം നയിക്കുന്നതെന്ന് കൃഷിമന്ത്രി കെ പി മോഹനന്‍ അഭിപ്രായപ്പെട്ടു. കാന്തപുരം നയിക്കുന്ന കേരളയാത്രക്ക് കണ്ണൂര്‍ ജില്ലയിലെ പാനൂരില്‍ നല്‍കിയ വരവേല്‍പ്പില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മന്ത്രി.
വര്‍ധിച്ചുവരുന്ന സാമൂഹിക അനീതികള്‍ക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ എല്ലാവരും സഹകാരികളാകണമെന്നും അേേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ കേരളയാത്രക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. പൊതുയോഗത്തില്‍ മിക്ക രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളും സംബന്ധിച്ചു. മുസ്ലിംലീഗ്, കോണ്‍ഗ്രസ്, ബി ജെ പി, സി പി എം പ്രതിനിധികളും സ്വീകരണച്ചടങ്ങില്‍ സംബന്ധിച്ച് കേരളയാത്രക്ക് അഭിവാദ്യമര്‍പ്പിച്ചു.

യാത്ര ഇന്ന് കണ്ണൂര്‍ ജില്ല പിന്നിട്ട് വയനാട് ജില്ലയിലേക്ക് പ്രയാണമാരംഭിച്ചു.

കണ്ണൂര്‍: മാനവികതയെ ഉണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന കേരളയാത്ര കണ്ണൂര്‍ ജില്ലയില്‍ നിന്ന് പര്യടനം പൂര്‍ത്തിയായി വയനാട് ജില്ലയിലേക്ക് പ്രയാണം തുടരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേരളയാത്രയെ വരവേല്‍ക്കാന്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. യാത്ര 28ന് തിരുവനന്തപുരത്ത് സമാപിക്കും.

മന്ത്രിസ്ഥാനത്തര്‍ക്കം സാമുദായിക പ്രശ്നമാകുന്നതില്‍ ഭയം: കാന്തപുരം.

തളിപ്പറമ്പ്: കേരളത്തില്‍ മന്ത്രിസ്ഥാനത്തിന്റെ പേരിലുള്ള തര്‍ക്കം സാമുദായിക പ്രശ്നമായി മാറുമോയെന്ന് ഭയപ്പെടുന്നതായി കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍ പറഞ്ഞു. കേരളയാത്രക്ക് തളിപ്പറമ്പില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദോഹം. വര്‍ഗീയതയും വിദ്വേഷവും വളരുന്നത് ആപത്താണ്. ഇത് അരാജകത്വവും അക്രമവും ഉണ്ടാക്കാനേ ഉപകരിക്കൂ. മന്ത്രിസ്ഥാനത്തിന്റെ പേരിലുള്ള കലഹം ജനങ്ങളിലേക്ക് പകര്‍ന്ന്് കലാപമാക്കി മാറ്റരുത്. പൊലീസിനെ ഉപയോഗിച്ചുമാത്രം ഒരിടത്തും സമാധാനമുണ്ടാക്കാന്‍ സാധിക്കില്ല. സമാധാനം കൈവരിക്കണമെങ്കില്‍ ജനങ്ങള്‍ ധാര്‍മികബോധമുള്ളവരായി മാറണം. അതിനാണ് കേരളയാത്ര നടത്തുന്നതെന്ന് കാന്തപുരം പറഞ്ഞു .

കേരളയാത്ര നാടിനെ രക്ഷിക്കാന്‍ -കാന്തപുരം

കാസര്‍കോട്: വ്യാഴാഴ്ച കാസര്‍കോട്ടുനിന്നാരംഭിക്കുന്ന കേരളയാത്ര അരാജകത്വത്തില്‍ നിന്ന് നാടിനെ രക്ഷിക്കാനാണെന്ന് കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാര്‍ പറഞ്ഞു. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മൂല്യങ്ങളെ തിരിച്ചുപിടിക്കാനാണ് ഈ യാത്ര. മനുഷ്യത്വം മരവിച്ച് അരാജകത്വവും അനീതിയും വാഴുന്ന നാട്ടില്‍ ആഭ്യന്തരവകുപ്പ് വിചാരിച്ചാല്‍ അത് നേരെയാക്കാന്‍ കഴിയില്ല.
ഈ സാഹചര്യത്തിലാണ് മാനവികതയെ ഉണര്‍ത്തുകയെന്ന മുദ്രാവാക്യവുമായി കേരളയാത്ര നടത്തുന്നത്- അദ്ദേഹം പറഞ്ഞു.
കാസര്‍കോട് പ്രസ്‌ക്ലബില്‍ 'മീറ്റ് ദ പ്രസ്സി'ല്‍ സംസാരിക്കുകയായിരുന്നു കാന്തപുരം.
തിരുകേശവുമായി കേരളയാത്രക്ക് ഒരു ബന്ധവുമില്ല. കോഴിക്കോട്ട് നിര്‍മിക്കുന്ന പള്ളിയുടെ പ്രചാരണാര്‍ഥമല്ല ഈ യാത്ര. കോഴിക്കോട്ട് എവിടെയാണ് പള്ളി നിര്‍മിക്കുകയെന്ന് അത് ഉയരുമ്പോള്‍ മനസ്സിലായിക്കൊള്ളും. ഇക്കാര്യത്തില്‍ നിഗൂഢതയൊന്നുമില്ല -അദ്ദേഹം പറഞ്ഞു.
മുസ്‌ലീം ലീഗിന്റെ അഞ്ചാംമന്ത്രി കാര്യത്തില്‍ ഇടപെടാന്‍ താല്പര്യമില്ല. സുന്നി ഐക്യം ഉടന്‍ യഥാര്‍ഥ്യമാക്കണമെന്നാണ് ആഗ്രഹം. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ്- കാന്തപുരം പറഞ്ഞു.

Friday, April 13, 2012

കാന്തപുരത്തിന്റെ കേരളയാത്രക്ക് പിന്തുണയുമായി രാഷ്ട്രീയ നേതൃത്വം

തൃക്കരിപ്പൂര്‍: കാന്തപുരത്തിന്റെ കേരളയാത്രക്ക് ഹൃദയം നിറഞ്ഞ പിന്തുണയുമായി പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വം രംഗത്തെത്തി. കാന്തപുരം തൃക്കരിപ്പൂരിലെ സ്വീകരണവേദിയിലേക്ക് കടന്നുവരും മുമ്പ് തന്നെ രാഷ്ട്രീയ നേതാക്കളെല്ലാം വേദിയിലെത്തിയിരുന്നു.
കാന്തപുരം ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയെ ഉയര്‍ത്തുകയെന്ന ആശയത്തിന് സാര്‍വദേശീയ പ്രാധാന്യമുണ്ട്. ഈ യാത്ര ആരെങ്കിലും എതിര്‍ക്കുന്നുവെങ്കില്‍ അവര്‍ മാനവികതയുടെ ശത്രുക്കളാണ്. വിദ്യാര്‍ഥി യുവജനങ്ങളില്‍ ഇന്നു കാണുന്ന മാനവിക വിരുദ്ധ നീക്കങ്ങള്‍ മാറ്റാന്‍ കഴിഞ്ഞില്ലെങ്കില്‍ നമ്മുടെ രാജ്യത്തിന്റെ ഭാവി അപകടത്തിലാവും.

കേരളത്തെ സാംസ്‌കാരികമായി ഉണര്‍ത്താനാണ് കാന്തപുരത്തിന്റെ യാത്രയെന്നും അതിനെതിരില്‍ പുറം തിരിഞ്ഞുനില്‍ക്കുന്നവരുടെ ലക്ഷ്യം എല്ലാവര്‍ക്കുമറിയാം. ചില പ്രദേശങ്ങളിലേക്ക് മാനവിക സന്ദേശം എത്തിക്കൂടായെന്ന ഒരു വിഭാഗത്തിന്റെ നീക്കങ്ങളില്‍ ദുരൂഹതയുണ്ട്. സമൂഹം ദുഷിച്ചുകൊണ്ടിരിക്കുമ്പോള്‍ പള്ളിമേടകളില്‍ നിന്ന് സമൂഹത്തിലേക്കിറങ്ങി പ്രവര്‍ത്തിക്കേണ്ട വലിയ ദൗത്യമാണ് കാന്തപുരവും സുന്നി നേതാക്കളും ഏറ്റെടുത്തിരിക്കുന്നതെന്ന് ഐ എന്‍ എല്‍ നേതാവ് എം ടി പി അബ്ദുല്‍ ഖാദിര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവ് പി കെ ഫൈസല്‍ കേരളയാത്ര സമകാലീന സാഹചര്യത്തില്‍ വളരെ പ്രസക്തമാണെന്ന് അറിയിച്ചു.

കാന്തപുരം ഉയര്‍ത്തിപ്പിടിക്കുന്ന മാനവിക ആശയവും മറ്റു വിഭാഗങ്ങളോട് കാണിക്കുന്ന സഹിഷ്ണുതയും തന്നെ ഏറെ ആകര്‍ഷിച്ചതായി വ്യാപാരി വ്യവസായി നേതാവ് കെ വി ലക്ഷ്മണന്‍ പറഞ്ഞു. സുന്നി പ്രവര്‍ത്തകരുടെ അതിഥി മര്യാദയും മാതൃകാപരമാണ്. കാസര്‍കോട്, കാഞ്ഞങ്ങാട് കേന്ദ്രങ്ങളിലും നിരവധി രാഷ്ട്രീയ നേതാക്കള്‍ സംബന്ധിച്ചു.

www.muhimmath.com

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കണം: കാന്തപുരം

കാസര്‍കോട്: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഫലപ്രദമായി നേരിടാന്‍ കര്‍മപരിപാടികള്‍ ആവിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. കാസര്‍കോട്ട് നിന്നാരംഭിച്ച കേരളയാത്രയുടെ സന്ദേശം നല്‍കിക്കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ലോകത്ത് മനുഷ്യന്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ബുദ്ധിയും ചിന്തയുമുള്ള മനുഷ്യന്‍ എങ്ങനെ അധഃപതിക്കുന്നുവെന്ന ചോദ്യത്തിന് ഉത്തരം കിട്ടാതെ നാം ഉഴറുകയാണ്. അധാര്‍മികതയിലേക്കും അക്രമത്തിലേക്കും പോയിക്കൊണ്ടിരിക്കുന്ന മനഃസാക്ഷി മരവിച്ചതിന്റെ ഫലമായിട്ടാണ് മനുഷ്യന്‍ അധഃപതിക്കാന്‍ ഇടയാക്കിയിരിക്കുന്നത്.

ജാതി മത രാഷ്ട്രീയ കക്ഷികള്‍ക്കതീതമായി പ്രവര്‍ത്തിച്ചതിനാല്‍ 90കളുടെ തുടക്കത്തില്‍ കേരളത്തില്‍ നടന്ന സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ മലയാളിക്ക് അക്ഷരബോധം ഉണ്ടാക്കിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. എന്നാല്‍ ഇതിന് തുടര്‍ച്ചകളുണ്ടാകാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായില്ല. അക്ഷരങ്ങള്‍ പഠിക്കല്‍ മാത്രമല്ല സാക്ഷരത, അവയെ മാനവികവത്കരിക്കുക കൂടി ചെയ്യുമ്പോഴേ വിദ്യാഭ്യാസം പൂര്‍ണമാവുകയുള്ളൂ.

ഇതുകൊണ്ടാണ് നൂറുശതമാനം സാക്ഷരരാവാതിരിക്കുമ്പോഴും ഉന്നത വിദ്യാഭ്യാസമേഖലകളുള്‍പ്പെടെ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാകുമ്പോഴും സാമൂഹിക വിരുദ്ധ ശക്തികള്‍ സംസ്ഥാനത്ത് വ്യാപകമാകുന്നത്. സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണം ശക്തവും ജനകീയ വുമായ പദ്ധതികളിലൂടെ മലയാളിക്ക് ക്രിയാത്മകമായ ദിശാബോധം നല്‍കാനുള്ള പരിശ്രമങ്ങളുണ്ടാകണം. അതോടൊപ്പംതന്നെ ധാര്‍മിക പഠനത്തിന് മുന്‍തൂക്കം നല്‍കുംവിധം പാഠ്യപദ്ധതികളും പരിഷ്‌കരിക്കണം. സമൂഹ നന്മക്ക് എതിര് നില്‍ക്കുന്നവരെ ഒറ്റപ്പെടുത്തി മാനവികത ഉണര്‍ത്തി പ്രവര്‍ത്തിക്കണം.

ചിന്തയില്ലാത്തതാണ് മാനവികതക്കെതിരെ പോകുന്നതിന് ഇടയാക്കുന്നത്. മാനവികതയ്‌ക്കെതിരെയും അധാര്‍മികതയ്‌ക്കെതിരെയുമുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ സമൂഹം ഒറ്റപ്പെടുത്തണം. മാനുഷിക യുക്തിക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങള്‍ അധാര്‍മികതയ്ക്കിടവരുത്തും. അതിനാല്‍ ജയില്‍വാസം അനുഭവിക്കുന്ന അബ്ദുന്നാസര്‍ മഅ്ദനിക്ക് നിയമപരമായി ലഭിക്കേണ്ട മാനുഷിക പരിഗണന നല്‍കാന്‍ അധികാരികള്‍ തയ്യാറാകണം- കാന്തപുരം കൂട്ടിച്ചേര്‍ത്തു.

Thursday, April 12, 2012

കേരളയാത്രക്ക് തുളുനാടന്‍ മണ്ണില്‍ നിന്നും പ്രൗഢ തുടക്കം

കാസര്‍കോട്: പൊതു മണ്ഡലത്തിലെ ആര്‍ജവ ഇടപെടലുകളിലൂടെ ശ്രദ്ധേയനായ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തുന്ന കേരളയാത്രയ്ക്ക് സപ്ത ഭാഷകള്‍ സംഗമം തീര്‍ക്കുന്ന തുളുനാടിന്റെ ചരിത്ര മണ്ണില്‍ നിന്നും പ്രൗഢ പ്രയാണം. മാനവികതയുടെ സ്‌നേഹ മന്ത്രങ്ങളുമായി മാലിക് ദീനാറും സംഘവും സേവന വഴി താണ്ടിയ കാസര്‍കോിന്റെ മണ്ണില്‍ നിന്നും ആഗോള പണ്ഡിത പ്രതിഭ കാന്തപുരം പുതിയ ചരിത്ര ദൗത്യത്തിനിറങ്ങുമ്പോള്‍ വരവേല്‍പ്പുമായി ആത്മീയ നായകരുടെയും രാഷ്ട്രീയ സാംസ്‌കാരിക നേതാക്കളുടെയും നീണ്ട നിര.
ഇന്ന് പുലര്‍ച്ചെ ഉള്ളാള്‍ ദര്‍ഗാ ശരീഫില്‍ നടന്ന കൂട്ട സിയാറത്തിന് നൂറു കണക്കിനു വിസ്വാസികള്‍ തടിച്ചു കൂടി. സിയാറത്തിനു ശേഷം തലപ്പാടിയില്‍ കേരളാതിര്‍ത്തിയിലേത്തിയ നേതാക്കളെ നൂറു കണക്കിനു വാഹനങ്ങളുടെ അകമ്പടിയോടെയാണ് ജില്ലയിലേക്ക് വരവേറ്റത്. പതാക കെട്ടി അലങ്കരിച്ച വാനങ്ങളുടെ നീണ്ട നിരയുടെ അകമ്പടിയോടെയാണ് ഉപ്പള, കുമ്പള വഴി കാസര്‍കോട്ടേക്ക് കാന്തപുരവും സംഘവും കടന്നു വന്നത്. റോഡിനിരുവശവും യാത്രയെ ഒരു നോക്കു കാണാന്‍ ആയിരങ്ങളാണ് കാത്തുനിന്നത്.

തലപ്പാടി മുതല്‍ തൃക്കരിപ്പൂര്‍ വരെ ജനനായകനെ വരവേല്‍ക്കുന്നതിന് വന്‍ സജ്ജീകരണമാണ് ഒരുക്കയിട്ടുള്ളത്. യാത്രക്കു സ്വാഗതമോതി കമാനങ്ങള്‍, കൊടിതോരണങ്ങള്‍, ബാനറുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയ പ്രചരണങ്ങള്‍ ഹൈവേയിലും പരിസരങ്ങളിലും നിറഞ്ഞിട്ടുണ്ട്. ഇന്ന് രാവിലെ തളങ്കരയില്‍ മാലിക് ദീനാര്‍ മഖാമില്‍ സിയാറത്തിനു ശേഷം 700 ലേറെ വരുന്ന എസ്.എസ്.എഫ് സ്‌നേഹസംഘം പ്രവര്‍ത്തകരുടെ ആവേകരമായ റാലി നടന്നു. രാവിലെ എത്തിച്ചേര്‍ന്ന കേന്ദ്ര മന്തി കെ.വി തോമസിനെ നേതാക്കള്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് സ്വീകരിച്ചു

പത്തുമണിക്കാണ് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിനു സമീപം പ്രതേയകം സജ്ജീകരിച്ച വേദിയില്‍ ഉദ്ഘാടന സമ്മേളനം തുടങ്ങി. നഗരി നിറഞ്ഞു കവിഞ്ഞൊഴുകിയ പ്രവര്‍ത്തക വ്യൂഹം ഉദ്ഘാനം സ്‌മ്മേളനത്തെ അവിസ്മരണീയമാക്കി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാല്‍ കേരളയാത്ര നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സമസ്തയുടെ പതാക കൈമാറിയതോടെയാണ് യാത്രക്ക് ഔപചാരിക ആരംഭമായത്.

ഉദ്ഘാടന സമ്മേളനത്തില്‍ കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി കെ വി തോമസ്, വിശിഷ്ടാതിഥിയായിരുന്നു. സയ്യിദലി ബാഫഖി തങ്ങള്‍, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സ എ കെ അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍, ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍, പേരോട് അബ്ദു റഹ്മാന്‍ സഖാഫി, സുലൈമാന്‍ മാളിയേക്കല്‍, അഡ്വ. സി.എച്ച് കുഞ്ഞമ്പു, പി.എ അശ്രഫലി, അസീസ് കടപ്പുറം, പാദൂര്‍ കുഞ്ഞാമു ഹാജി, തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.

See More Keralayathra More Photos  

Wednesday, April 11, 2012

പതിനായിരങ്ങള്‍ സംബന്ധിച്ചു; മംഗലാപുരം മാനവിക സമ്മേളനം ശ്രദ്ധേയമായി

മംഗലാപുരം: കാസര്‍കോടിന്റെ മണ്ണില്‍ നിന്ന് പ്രയാണമാരംഭിക്കുന്ന കാന്തപുരത്തിന്റെ കേരളയാത്രയ്ക്ക് ഐക്യദാര്‍ഢ്യവുമായി മംഗലാപുരത്ത് നടന്ന മാനവിക സമ്മേളനം മത സൗഹാര്‍ദ്ദ വേദിയായി. കാന്തപുരത്തിനും സുന്നി പണ്ഡിത നേതാക്കള്‍ക്കും പിന്തുണയുമായി പതിനായിരങ്ങളാണ് മംഗലാപുരത്ത് തടിച്ചു കൂടിയത്.
ഉച്ചയ്ക്ക് ടൗണ്‍ ഹാളില്‍ നടന്ന മനവികതെ സമാരംഭ പരിപാടി കര്‍ണാടക ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ബേക്കല്‍ ഇബ്രാഹീം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ഏനപ്പോയ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ വൈ.അബ്ദുല്ലക്കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ മനവിക സന്ദേശം നേര്‍ന്നു. പേജാര്‍ മഠാധിപതി ശ്രീ വിശ്വേശ്വര തീര്‍ത്ഥ സ്വാമി, ഫാ. ഡൊമിനിക് പ്രസാദ്, അന്‍വര്‍ മന്നിപ്പാടി, ഹൈദര്‍ പരത്തിപ്പാടി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഫാസില്‍ റിസ്‌വി കാവല്‍കട്ട, യു.കെ മുഹമ്മദ സഅദി, കെ.പി ഹുസൈന്‍ സഅദി, അബ്ദുല്‍ റശീദ് സൈനി, യു.ടി ഖാദിര്‍ എം.എല്‍.എ, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, തുടങ്ങിയവര്‍ പ്രസംഗിച്ചു. എസ്.എസ്.എഫ് കര്‍ണാടക സംസ്ഥാന സെക്രട്ടറി സിദ്ദീഖ് മോംഠുഗോളി സ്വാഗതം പറഞ്ഞു.

നെഹ്‌റു മൈതാനിയില്‍ നടന്ന സമാപന സമ്മേളനം സംസ്ഥാന സമ്മേളന പ്രതീതി സൃഷ്ടിച്ചു. ഉടുപ്പി, ദക്ഷിണ കര്‍ണാടക, കുടക് ജില്ലകളില്‍ നിന്നായി സ്‌പെഷ്യല്‍ വാഹനങ്ങളിലും മറ്റുമായി ഒഴുകിയെത്തിയ സുന്നി ജന സഹസ്രം മംഗലാപുരത്ത് ശുഭ്ര സാഗരം തീര്‍ത്തു.

Tuesday, April 10, 2012

താജുല്‍ ഉലമ പതാക കൈമാറും, സ്വീകരണ സമ്മേളനങ്ങളില്‍ 25 ലക്ഷം പേര്‍ പങ്കാളികളാകും.

കാസര്‍കോട്: 'മാനവിതകയെ ഉണര്‍ത്തുന്നു' എന്ന പ്രമേയവുമായി കേരളത്തിലെ വിവിധ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളയാത്രക്ക് ഏപ്രില്‍ 12ന് തുടക്കമാകും. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് കാസര്‍ഗോഡ് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാല്‍ കേരളയാത്ര നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സമസ്തയുടെ പതാക കൈമാറുന്നതോടെയാണ് യാത്ര ഔപചാരികമായി ആരംഭിക്കുക.
ഉദ്ഘാടന സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി കെ വി തോമസ്, പി കരുണാകരന്‍ എം പി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സയ്യിദലി ബാഫഖി തങ്ങള്‍, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, എ കെ അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍, ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍, ഫാദര്‍ വിന്‍സന്റ് ഡിസൂസ പ്രസംഗിക്കും.

ജില്ലയിലെ കാസര്‍കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ സ്വീകരണ സമ്മേളനങ്ങളില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ(ഉദുമ), കെ.കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍), വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. വെളുത്തമ്പു, കെ.പി സതീഷ് ചന്ദ്രന്‍, എം.സി. ഖമറുദ്ദീന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മടിക്കൈ കമ്മാരന്‍, പി കോരന്‍ മാസ്റ്റര്‍, അസീസ് കടപ്പുറം, ഖാദര്‍ മാങ്ങാട്, പി.എ അശ്രഫലി, അഡ്വ. ഗംഗാധരന്‍ നായര്‍, സി.എച്ച് കുഞ്ഞമ്പു, അഡ്വ. വി.പി.പി മുസ്ഥഫ, എ.ജി.സി ബഷീര്‍, പി ഫൈസല്‍, അഡ്വ. ശ്രീകാന്ത്, ഇ.കെ.കെ പടന്നക്കാട്, അഡ്വ. പുരുഷോത്തമന്‍, പാദൂര്‍ കുഞ്ഞാമു ഹാജി, തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.

പതിനേഴ്് ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര സംസ്ഥാനത്തെ എഴുന്നൂറിലധികം പഞ്ചായത്തിലൂടെ കടന്നു പോകും. അറുപത് കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മതസാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഏപ്രില്‍ 28ന് വൈകു. 4 മണിക്ക് തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തിലാണ് യാത്ര സമാപിക്കുക. കേരളത്തിലെ സുന്നി സംഘടനകളുടെ സംഘശക്തി വിളിച്ചോതുന്ന സ്വീകരണ ചടങ്ങുകളില്‍ സംസ്ഥാനത്തൊട്ടാകെയായി ഇരുപത്തഞ്ച് ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കും.

കേരളയാത്ര കടന്നുപോകാത്ത പഞ്ചായത്തുകളില്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഉപയാത്രകള്‍ നടന്നു കഴിഞ്ഞു. യാത്രയോടനുഭാവം പ്രകടിപ്പിച്ച് കര്‍ണാക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലും വിപുലമായ അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ പതിനൊന്നിന് വൈകു. അഞ്ചുമണിക്ക് മംഗലാപുരത്ത് ഐക്യദാര്‍ഢ്യ സമ്മേളനവും ഏപ്രില്‍ 15ന് നീലഗിരിയില്‍ സ്‌നേഹയാത്രയും നടക്കും.

യാത്രയുടെ സന്ദേശവും പ്രമേയവും വിശദീകരിക്കുന്ന മഹല്ലു സമ്മേളനങ്ങള്‍ അയ്യായിരം ഗ്രാമങ്ങളില്‍ നടന്നു. മാനവിക സദസ്സ്, അയല്‍പക്ക സംഗമം, റോഡ് മാര്‍ച്ച് എന്നിവ ഉള്‍നാടുകളിലും മലയോര പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും യാത്രയുടെ സന്ദേശം എത്തിച്ചിട്ടുണ്ട്. 2011 നവംബര്‍ രണ്ടിന് കുറ്റിപ്പുറത്ത് നടന്ന കേരളയാത്രാ പ്രഖ്യാപന സമ്മേളനത്തിന് ശേഷം വിപുലവും സംഘടിതവും ശാസ്ത്രീയവുമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ നടന്നത്.

വികസന സൂചികകളുടെ കാര്യത്തില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളോടല്ല മറിച്ച് ഒന്നാം ലോക രാജ്യങ്ങളിലെ വികസിത സമൂങ്ങളോടാണ് കേരളത്തെ താരതമ്യപ്പെടുത്താറ്. ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത, രാഷ്ട്രീയ ബോധം എന്നിവയുടെ കാര്യത്തില്‍ മലയാളി സമൂഹം നേടിയ മുന്നേറ്റങ്ങള്‍ സാമൂഹിക ചരിത്രകാരന്മാരെ അതിശയം കൊള്ളിച്ചിട്ടുണ്ട്.

കേരളത്തിനകത്ത് എന്ന പോലെ കേരളത്തിന് പുറംലോകവുമായുണ്ടായ ആശയ വിനിമയങ്ങളുടെയും കച്ചവടത്തിന്റെയും ദീര്‍ഘകാല ചരിത്രം ഇതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. പടിഞ്ഞാറെ കടലിലേക്ക് തുറന്നു നില്‍ക്കുന്ന കേരളത്തിന്റെ ഭൂമിശാസ്ത്രം മലയാളത്തിന്റെ തുറന്ന മനസ്സിനെ കൂടിയാണ് പ്രതീക വത്കരിക്കുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളും കൊളോണിയല്‍ വിരുദ്ധ ദേശീയ സമരങ്ങളും ഈ തുറവിയെ കുറേക്കൂടി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. പക്ഷേ, സമീപകാലത്തെ മലയാളിയുടെ അനുഭവങ്ങളെ വിലയിരുത്തുമ്പോള്‍ ഒട്ടും ശുഭകരമായ ഒരു ചിത്രമല്ല ഉരുത്തിരിഞ്ഞു വരുന്നത്.

വൃത്തിയുടെ കാര്യത്തില്‍ കണിശത പുലര്‍ത്തിയ കേരളത്തില്‍ മാലിന്യപ്രശ്‌നങ്ങള്‍ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മാലിന്യ സംസ്‌കരണം പ്രാദേശികമായ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിത്തീരുന്നു. ആരോഗ്യ രംഗത്ത് കേരളം പുലര്‍ത്തിപ്പോന്നിരുന്ന ശ്രദ്ധയും പരിചരണവും ഇന്നു കാണാനില്ല. രോഗികളുടെ സമൂഹമായി നാം മാറിക്കൊണ്ടിരിക്കുകയാണ്.

സംഘടിത കുറ്റ കൃത്യങ്ങളും സാമ്പത്തിക ക്രയവിക്രയങ്ങളുടെ കാര്യത്തിലുള്ള അച്ചടക്കമില്ലായ്മയും ആദിവാസികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും മുന്‍പത്തേക്കാളുമേറെ വര്‍ദ്ധിച്ചിരിക്കുന്നു. മദ്യപാനത്തിന്റെ തോത് നാള്‍ക്കുനാള്‍ കൂടി വരികയാണ്. സാമൂഹിക ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണു തുടങ്ങി. നാട്ടിന്‍ പുറങ്ങളില്‍ പോലും പരസ്പര ശത്രുതയും സംശയവുമാണ്. ജാതീയവും മതപരവുമായ സ്പര്‍ദ്ധകള്‍ അങ്ങിങ്ങ് തലപൊക്കിയിരിക്കുന്നു.

രാഷ്ട്രീയ സംഘര്‍ഷങ്ങളെ മതസംഘര്‍ഷങ്ങളും അതുവഴി വര്‍ഗീയ സംഘട്ടനങ്ങളുമാക്കി മാറ്റാനുള്ള ശ്രമം ഉണ്ടാകുന്നുണ്ട്. നമ്മുടേത് പോലുള്ള മതാത്മക സമൂഹങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളേക്കാള്‍ എത്രയോ അപകടകരമാണ് മത സംഘര്‍ഷങ്ങള്‍. പരസ്പരം സഹകരണത്തോടെയും വിശ്വാസത്തോടെയും ജീവിച്ചുവന്ന ജൈവീകമായ സാമൂഹിക വ്യവസ്ഥയെ അത് തകര്‍ക്കും.

ദരിദ്രരെ കൂടുതല്‍ ചൂഷണം ചെയ്യാനും സാമൂഹിക അവസരങ്ങള്‍ തുല്യമായി ലഭ്യമാക്കാതിരിക്കാനും സഹായിക്കും വിധത്തിലുള്ള സാമ്പത്തിക നയനിലപാടുകള്‍ക്കാണ് ഇന്ന് സമൂഹത്തില്‍ മേല്‍ക്കൈ ലഭിച്ചുകൊണ്ടിരിക്കുന്നത്. ദാരിദ്ര്യരേഖാ മാനദണ്ഡം മാറ്റി ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം കുറഞ്ഞു എന്ന രീതിയിലുള്ള പ്രചാരണം രാജ്യത്ത് അഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാന്‍ കാരണമാകും.

ഈ പശ്ചാത്തലത്തിലാണ് മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയേവുമായി കേരളയാത്ര സംഘടിപ്പിച്ചത്. ഉത്തരവാദിത്തപ്പെട്ട ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന് അവര്‍ക്കുകൂടി ഭാഗവാക്കായ കേരളീയ പൊതു സമൂഹത്തോട് നിര്‍വഹിക്കാനുള്ള ഉത്തരവാദിത്വം എന്ന നിലയിലാണ് കേരളത്തിലെ സുന്നി സംഘടനകള്‍ ഈ യാത്രയെ കാണുന്നതും ചിട്ടപ്പെടുത്തിയിരിക്കുന്നതും.

നാടുണര്‍ന്നു... കാന്തപുരമെത്തി...

കാസറഗോഡ്: കാന്തപുരമെത്തി... കേരള ജനതയുടെ മാനവികതയുടെ പ്രതീകം , ജനനായകന്‍, വിശ്വ പ്രബോധകന്‍ കാസറഗോഡിന്റ മണ്ണില്‍ ഇന്നു രാവിലെ കാലു കുത്തിയപ്പോള്‍ സുന്നി ജന ലക്ഷങ്ങളുടെ ആശയും ആവേശവും പ്രാര്‍ത്ഥനാ മുകരിതമായി... ഇനി യാത്രയുടെ നാളുകള്‍...

Wednesday, April 4, 2012

മതവൈരം വളര്‍ത്തുന്നവര്‍ മനുഷ്യരുടെ മൊത്തം ശത്രുക്കള്‍- പോരോട്

ഉളിയത്തടുക്ക: അന്യ മതചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതും വര്‍ഗീയ വിഷം കുത്തിവെക്കുന്നതും മവിരുദ്ധവും മനുഷ്യകുലത്തോട് ചെയ്യുന്ന ക്രൂരതയുമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പ്രസ്താവിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 12ന് ആരംഭിക്കുന്ന കേരളയാത്രയുടെ ഉപയാത്ര പ്രഥമ ദിന സമാപന സമ്മേളനം ഉളിയത്തടുക്കയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവന് മതത്തില്‍ സ്ഥാനമില്ലെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. നാട്ടില്‍ ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന വര്‍ഗീയ കലാപങ്ങള്‍ക്കു പിന്നില്‍ യതാര്‍തഥ മതവിശ്വാസികളല്ല. നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ വഴി നോക്കി നില്‍ക്കുന്നവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍. തീവ്രവാദത്തിലൂടെ ലോകത്ത് ഒന്നു നേടാനാവില്ല. ഭീകരതയിലൂടെ നൂറുകണക്കിനു അനാഥ ബാല്യങ്ങളെയും അഗതികളെയും സൃഷ്ടിക്കുക മാത്രമാണുണ്ടാകുന്നത്. ഇത്തരം മാനവീക വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ മത രാഷ്ടീയ നേതൃത്വങ്ങള്‍ ഭിന്നത മറന്ന് ഒന്നിക്കണമെന്ന് അദ്ധേഹം ആഹ്വാനം ചെയ്തു.

ജാഥാ നായകന്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി നയിക്കുന്ന സമപന പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ ഡി.ഇ.സി ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, അശ്‌റഫ് തങ്ങള്‍ മുട്ടത്തൊടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദു റഹ്മാന്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, ഹസ്ബുല്ല തളങ്കര, കന്തല്‍ സൂപ്പി മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍, ബശീര്‍ പുളിക്കൂര്‍, മുനീര്‍ സഅദി, ഹനീഫ് പടുപ്പ്, നാസ്വിര്‍ ബന്താട്, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ഇത്തിഹാദ് മുഹമ്മദ് ഹാജി, കെ.അബ്ദുല്ല ഉളിയത്തടുക്ക, ഇര്‍ഫാദ് മായിപ്പാടി, തുടങ്ങിയവര്‍ സംബന്ധിച്ചു.

തിങ്കളാഴ്ച രാവിലെ മഞ്ചേശ്വരത്തു നിന്നാണ് പ്രയാണം തുടങ്ങിയത്. ചൊവ്വാഴ്ച തളങ്കര മാലിക്ദീനാറില്‍ നിന്ന് രണ്ടാം ദിന പ്രയാണം തുടങ്ങി. നാലാം മൈല്‍, ബോവിക്കാനം, പള്ളങ്കോട്, കുറ്റിക്കോല്‍, മരുതടുക്കം, കുണിയ, ബേക്കല്‍, പാലക്കുന്ന്, എന്നിവിടങ്ങളിലെ പര്യടന ശേഷം രാത്രി 7 മണിക്ക് കളനാട്ട് സമാപിക്കും. ബുധനാഴ്ച രാവിലെ പഴയ കടപ്പുറത്തുനിന്ന് തുടങ്ങി കാഞ്ഞങ്ങാട്, പരപ്പ, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ മേഖലകളില്‍ പര്യടനം നടത്തി വെളുത്തപൊയ്യയില്‍ സമാപിക്കും.


news;http://muhimmath.com/

മലപ്പുറം ജില്ലാ ഉപയാത്രക്ക് നാളെ തുടക്കം


സുന്നി ബാല സംഘം കലാജാഥകള്‍ നാടുണര്‍ത്തി


Monday, April 2, 2012

കേരളയാത്രയുടെ ആവേശത്തിലേക്ക് നാടുണര്‍ത്തി പൊസോട്ട് തങ്ങളുടെ ഉപയാത്രയ്ക്ക് പ്രൗഢ തുടക്കം

കാസര്‍കോട്: കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 12ന് ആരംഭിക്കുന്ന കേരളയാത്രയുടെ ആവേശത്തിലേക്ക് നാടും നഗരവുമുണര്‍ത്തി ജില്ലാ ഉപയാത്രയ്ക്ക് പ്രൗഢമായ തുടക്കം. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി നയിക്കുന്ന ഉപയാത്ര തിങ്കളാഴ്ച രാവിലെ മഞ്ചേശ്വരത്തു നിന്നാണ് പ്രയാണം തുടങ്ങിയാത്.
ഉദ്യാവരം മഖാം സിയാറത്തിനു ശേഷം നിരവധി പ്രവര്‍ത്തകരുടെ വാഹന വ്യൂഹത്തിന്റെ അകമ്പടിയോടെ ഉദ്ഘാടന വേദിയായ കുഞ്ചത്തൂരിലേക്ക് നേതാക്കളെ ആനയിച്ചു. ഡി.ഇ.സി ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറാംഗം എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ ജാഥാ നായകന് പതാക കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി.അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, സുലൈമാന്‍ കരിവെള്ളൂര്‍, സി.കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, മൂസ സഖാഫി കളത്തൂര്‍, ഹമീദ് മൗലവി ആലമ്പാടി, ഹസ്ബുല്ല തളങ്കര, കന്തല്‍ സൂപ്പി മദനി, ബി.കെ അബ്ദുല്ല ബേര്‍ക്ക, ഹാജി, അമീറലി ചൂരി, മുഹമ്മദ് സഖാഫി പാത്തൂര്‍, അശ്‌റഫ് കരിപ്പൊടി, ലത്വീഫ് പള്ളത്തടുക്ക, ജബ്ബാര്‍ ഹാജി കസബ്, നാസ്വിര്‍ ബന്താട്, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, റസാഖ് സഖാഫി കോട്ടക്കുന്ന് തുടങ്ങിയവര്‍ പ്രസംഗിച്ചു.

പ്രഥമ ദിനം മജിര്‍പ്പള്ള, ബായാര്‍, ബന്തിയോട്, പോര്‍ള, ബദിയടുക്ക, സീതാംഗോളി, കുമ്പള, ചൗക്കി, എന്നിവിടങ്ങളിലെ ആവേശകരമായ സ്വീകരണങ്ങള്‍ക്കു ശേഷം രാത്രി ഉളിയത്തടുക്കയില്‍ സമാപിച്ചു. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദു റഹ്മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. സമാപന സമ്മേളനത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.

ഇന്ന് (ചൊവ്വ) തളങ്കര മാലിക്ദീനാറില്‍നിന്ന് നാലാം മൈല്‍, ബോവിക്കാനം, പള്ളങ്കോട്, കുറ്റിക്കോല്‍, മരുതടുക്കം, കുണിയ, ബേക്കല്‍, പാലക്കുന്ന്, എന്നിവിടങ്ങളിലെ പര്യടന ശേഷം രാത്രി 7 മണിക്ക് കളനാട്ട് സമാപിക്കും. നാളെ രാവിലെ പഴയ കടപ്പുറത്തുനിന്ന് തുടങ്ങി കാഞ്ഞങ്ങാട്, പരപ്പ, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ മേഖലകളില്‍ പര്യടനം നടത്തി വെളുത്തപൊയ്യയില്‍ സമാപിക്കും.

Sunday, April 1, 2012

SSF Road March Malappuram




കാന്തപുരത്തിന്റെ കേരളയാത്ര - പാതയോരങ്ങള്‍ കീഴടക്കി എസ് എസ് എഫ് റോഡ് മാര്‍ച്ച്

കണ്ണൂര്‍: മാനവികതയെ ഉണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ ഈമാസം 12ന് തുടങ്ങുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള കേരളയാത്രയുടെ മുന്നോടിയായി എസ് എസ് എഫ് കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച റോഡ് മാര്‍ച്ച് ശ്രദ്ധേയമായി. ജില്ലയിലെ പാതയോരങ്ങളെ ഇളക്കിമറിച്ച് ശുഭ്രവസ്ത്രംധരിച്ച് പതാകയേന്തിയ ആയിരത്തോളം സ്‌നേഹം സംഘം പ്രവര്‍ത്തകരാണ് റോഡ് മാര്‍ച്ചില്‍ അണിനിരന്നത്.
ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെട്ട മാര്‍ച്ച് പദയാത്രയായി കണ്ണൂരില്‍ സമാപിച്ചു. തലശ്ശേരിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ജില്ലാ പ്രസിഡന്റ് മുനീര്‍ നഈമിക്ക് പതാക കൈമാറി എസ് ബി പി തങ്ങള്‍ പാനൂര്‍ ഉദ്ഘാടനം ചെയ്തു. മട്ടന്നൂരില്‍ ജില്ലാ സെക്രട്ടറി ഷാജഹാന്‍ മിസ്ബാഹിക്ക് പതാക കൈമാറി എസ് വൈ എസ് ജില്ല പ്രസിഡന്റ് എന്‍ അബ്ദുല്ലത്തീഫ് സഅദി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പില്‍ ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഹകീം സഖാഫി അരിയിലിന് സമസ്ത ജില്ലാ സെക്രട്ടറി യു വി ഉസ്മാന്‍ മുസ്‌ലിയാരും കൂത്തുപറമ്പില്‍ ഫൈളുര്‍റഹ്മാന്‍ ഇര്‍ഫാനിക്ക് വി എം എച്ച് ഹമദാനിയും പതാക കൈമാറി.

വൈകിട്ട് ആറ് മണിക്ക് സ്റ്റേഡിയം കോര്‍ണറില്‍ നടന്ന സമാപന സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാ പ്രസിഡന്റ് സാദിഖ് സഖാഫി പെരിന്താറ്റിരി മുഖ്യപ്രഭാഷണം നടത്തി. അബ്ദുര്‍റശീദ് സഖാഫി മെരുവമ്പായി, മുനീര്‍ നഈമി, ഷാജഹാന്‍ മിസ്ബാഹി, അബ്ദുര്‍റശീദ് നരിക്കോട് പ്രസംഗിച്ചു.

കൂടുതല്‍ ഫോട്ടോസ് കാണാന്‍ ഇസ്ലാമിക്‌ ഫോട്ടോ ഗാലറി സന്ദര്‍ശിക്കുക


അവലംബം . മുഹിമ്മാത്ത്‌ .കോം

മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് ഒരേ സമയം, എസ് എസ് എഫ് സ്‌നേഹ സംഘം റോഡ് മാര്‍ച്ച് കൗതുകമായി

കാസര്‍കോട്: ഈ മാസം 12ന് കാസര്‍കോട് നിന്നും പുറപ്പെടുന്ന കേരളയാത്രയുടെ വിളംബരം മുഴക്കി എസ് എസ് എഫ് സ്‌നേഹ സംഘത്തിനു കീഴില്‍ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നു പുറപ്പെട്ട റോഡ് മാര്‍ച്ച് കൗതുകവും ആവേശവും പകര്‍ന്നു. ജില്ലയിലെ 33 സെക്റ്ററുകളിലെ ആയിരത്തോളം സ്‌നേഹ സംഘം പ്രവര്‍ത്തകരാണ് കേരള യാത്രാ സന്ദേശം മുഴക്കി കാല്‍നടജാഥ നടത്തിയത്. ഒരേ യൂണിഫണിഞ്ഞ് വിദ്യാര്‍ത്ഥി യുവജനങ്ങള്‍ ഇരുവരിയായി ചുവട് വെച്ചു നീങ്ങിയത് വേറിട്ട കാഴ്ചയായി.
കുമ്പള ഡിവിഷനിലെ വിവിധ സെക്ടറുകളിലെ 33 വീതം അംഗങ്ങള്‍ ആരിക്കാടി ജംക്ഷനില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു. മൊഗ്രാല്‍, മൊഗ്രാല്‍ പുത്തൂര്‍ വരെയും തിരിച്ച് കുമ്പള വരെയും ചുവട് വെച്ച മാര്‍ച്ചിന് ജില്ലാ എസ്.എസ്.എഫ് പ്രസിഡന്റ് അശ്‌റഫ് അശ്‌റഫി നേതൃത്വം നല്‍കി.

ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ഡിവിഷനുകളിലെ സ്‌നേഹസംഘം പ്രവര്‍ത്തകര്‍ പൂച്ചക്കാട് നിന്നും കാല്‍നടയായി പാലക്കുന്ന് ഉദുമ, വഴി മേല്‍പറമ്പില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറി അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന് നേതൃത്വം നല്‍കി. കാസര്‍കോട് ഡിവിഷന്‍ സ്‌നേഹസംഘം പ്രവര്‍ത്തകര്‍ ബോവിക്കാനത്തുനിന്നാണ് കാല്‍നട പ്രയാണം തുടങ്ങിയത്.

വിദ്യാനഗറില്‍ സമാപിച്ച യത്രക്ക് ജില്ലാ ട്രഷറര്‍ അബ്ദുല്‍ അസീസ് സൈനി നേതൃത്വം നല്‍കി. തലേ ദിവസം ദേളി സഅദിയ്യയില്‍ സോഷ്യല്‍ അസംബ്ലി നടത്തിയാണ് പ്രവര്‍ത്തകര്‍ റഓഡ് മാര്‍ച്ചിന് ഇറങ്ങിയത്. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.എം.എ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, മൂസ സഖാഫി കളത്തൂര്‍, ഹസ്ബുല്ല തളങ്കര തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

കൂടുതല്‍ ഫോട്ടോസ് കാണാന്‍ ഇസ്ലാമിക്‌ ഫോട്ടോ ഗാലറി