പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Thursday, April 19, 2012

മലപ്പുറത്ത് കാന്തപുരത്തിന്റെ കേരളയാത്രയെ വരവേല്‍ക്കുന്നത് പതിനായിരങ്ങള്‍

മലപ്പുറം: കാന്തപുരത്തിന്റെ കേരളയാത്രയെ മലപ്പുറം ജില്ലയിലേക്ക് വരവേറ്റത് പതിനായിരങ്ങളുടെ മഹാ സംഗമത്തോടെ. മൂന്ന് ദിവസത്തെ പര്യടനത്തിനായി ബുധനാഴ്ച രാവിലെ കൊണ്ടോട്ടിയിലെത്തിയപ്പോള്‍ ജില്ല കണ്ട ഏറ്റവും വലിയ ജനപ്രവാഹത്തിനാണ് സാക്ഷിയായത്.
പ്രമുഖ മത രാഷ്ട്രീയ സാംസ്‌കാരിക നായകരുടെ പ്രൗഢ സാന്നിദ്ധ്യം കൊണ്ടനുഗ്രഹീതമായിരുന്നു മലപ്പുറം ജില്ലയിലെ ഓരോ സ്വീകരണ കേന്ദ്രവും. എം. പി വീരേന്ദ്ര കുമാര്‍, ഷാനവാസ് എം. പി, ആര്യാടന്‍ ശൗകത്ത്, കെ.സ്.യു സംസ്ഥാന പ്രസിഡന്റ് വി.എസ് ജോയ്, ബി.ജെ.പി ദേശീയ സമിതിയംഗം സി.വാസുദവന്‍ മാസ്റ്റര്‍, ഇ. സുലൈമാന്‍ മുസ്‌ലിയാര്‍, കണ്ണിയത്ത് അഹ്മദ് മുസ്ലിയാരുടെ മകന്‍ കുഞ്ഞുമോന്‍ തുടങ്ങി പ്രമുഖര്‍ പ്രഥമ ദിനം വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

ഒന്നാം ദിവസം കൊണ്ടോട്ടി, അരീക്കോട്, നിലമ്പൂര്‍ , എന്നിവിടങ്ങളിലെ സ്വീകരണ ശേഷം മഞ്ചേരിയില്‍ സമാപിച്ചു. വ്യാഴാഴ്ച രാവിലെ പെരിന്തല്‍ മണ്ണയില്‍ നിന്നു തുടങ്ങി കോട്ടക്കല്‍, മലപ്പുറം, ചെമ്മാട് എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കുന്നു. മലപ്പുറത്തെ 11 കേന്ദ്രങ്ങളിലായി ഏകദേശം അഞ്ച് ലക്ഷം പേര്‍ സ്വീകരമ സമ്മേളനങ്ങളില്‍ പങ്കാളികളാകും.

കേരള യാത്ര മലപ്പുറം ജില്ലയിലെ സ്വീകരണ കേന്ദ്രങ്ങളില്‍ ഫോട്ടോസ് കാണുക