പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .

Thursday, April 19, 2012

കണ്ണിയത്ത്‌ ഉസ്താദിന്റെ മകന്‍ കേരള യാത്രയില്‍

മലപ്പുറം: കാന്തപുരത്തിന്റെ കേരളയാത്രക്കെതിരെ ഇ.കെ വിഭാഗം ശക്തമായ നിലപാട് സ്വീകരിക്കുമ്പോഴും സുന്നി ഐക്യത്തിനുള്ള സാധ്യതകള്‍ വര്‍ധിച്ചു വരുന്നു. ഇ.കെ വിഭാഗം സമസ്തയുടെ ശക്തമായ വക്താവും സമസ്ത പ്രസിഡന്റായിരുന്ന കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാരുടെ മകനുമായ കുഞ്ഞുമോന്‍ മുസ്‌ലിയാര്‍ കഴിഞ്ഞ ദിവസം മലപ്പുറത്ത് കേരള യാത്രയില്‍ സജീവമായത് ഐക്യ പ്രതീക്ഷ വളര്‍ത്തിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ പ്രഥമ സ്വീകരണ കേന്ദ്രമായ കൊണ്ടോട്ടിയില്‍ നിന്നും കേരള യാത്ര അരീക്കോട് എത്തിയപ്പോഴാണ് കണ്ണിയത്ത് ഉസ്താദിന്റെ മകന്‍ കുഞ്ഞുമോന്‍ കാന്തപുരത്തെ ആശിര്‍വദിക്കാനെത്തിയത്. കാന്തപുരത്തോടൊപ്പം പരിപാടി കഴിയും വരെ വേദിയിലിരുന്ന അദ്ധേഹം പഴയതെല്ലാം മറന്ന് സുന്നികള്‍ ഐക്യപ്പെടണമെന്ന ആശയം പങ്ക് വെച്ചു.

കണ്ണിയത്ത് ഉസ്താദിനു വേണ്ടി കാന്തപുരം ഉസ്താദ് പ്രാര്‍ത്ഥന നടത്തിയപ്പോള്‍ തടിച്ചു കൂടിയ പതിനായിരങ്ങള്‍ ആമീന്‍ ചൊല്ലി. മലപ്പുറത്തെ ഓരോ കേന്ദ്രങ്ങളിലും പതിനായിരങ്ങളാണ് കേരള യാത്രയില്‍ പങ്കാളികളായത്. വെള്ളിയാഴ്ച രാത്രി വരെ 11 കേന്ദ്രങ്ങളിലാണ് കാന്തപുരത്തിന്റെ കേരള യാത്രക്ക് സ്വീകരണം നല്‍കുന്നത്. ബി.ജെ..പി യടക്കം എല്ലാ രാഷ്ട്രീയ നേതാക്കളും സ്വീകരണ പരിപാടികളില്‍ സംബന്ധിക്കുന്നുണ്ട്.

കേരള യാത്രയുടെ കൂടുതല്‍ ഫോട്ടോസ് കാണുക