പ്രിയ കൂട്ടുകാരെ ......

കാന്തപുരത്തിന്റെ കേരള യാത്ര സുന്നീ കൈരളിയുടെ ചരിത്രത്തില്‍ പുതിയൊരു ഇതിഹാസം രചിക്കുകയാണ് . ഇതൊരു ചരിത്ര നിയോഗമാണ് ..കാലം അതിന്റെ ചുവരുകളില്‍ സ്വര്‍ണ ലിപികളാല്‍ രേഖപ്പെടുത്തുന്ന .. ഒരു മുഹൂര്ത്തത്തിനു നാം സാക്ഷിയാവുകയാണ് .ഈ ശുഭ വേളയില്‍ സുന്നീ പ്രവര്‍ത്തകര്‍ കാഴ്ചക്കാരായി മാറരുത് . നമ്മുടെ കര്‍ത്തവ്യം എന്തെന്നു കണ്ടെത്തി കൂടുതല്‍ കര്‍മ്മ രംഗത്ത് സജീവമാവുക . ഈ വഴിയിലെ നമ്മുടെ ഒരു ചെറിയ പ്രവര്‍ത്തനം പോലും ശൈഖുനാ കാന്തപുരം ഉസ്താദിന്റെ പ്രവര്ത്തങ്ങള്‍ക്ക് നാം നല്‍കുന്ന കരുത്താണ് . ദീനീ പാതയില്‍ മുന്നേറാന്‍ നാഥന്‍ നമുക്ക് തൗഫീക് നല്കുമാറാകാട്ടെ..ആമീന്‍
വാര്‍ത്തകള്‍ വായിക്കുന്നതോടൊപ്പം നമ്മുടെ കൂട്ടുകാര്‍ക്കു അതെത്തിക്കാന്‍ കൂടി നാം ശ്രമിക്കുക .
Showing posts with label Keralayathra Road March. Show all posts
Showing posts with label Keralayathra Road March. Show all posts

Tuesday, April 10, 2012

താജുല്‍ ഉലമ പതാക കൈമാറും, സ്വീകരണ സമ്മേളനങ്ങളില്‍ 25 ലക്ഷം പേര്‍ പങ്കാളികളാകും.

കാസര്‍കോട്: 'മാനവിതകയെ ഉണര്‍ത്തുന്നു' എന്ന പ്രമേയവുമായി കേരളത്തിലെ വിവിധ സുന്നി സംഘടനകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരളയാത്രക്ക് ഏപ്രില്‍ 12ന് തുടക്കമാകും. വ്യാഴാഴ്ച രാവിലെ പത്തുമണിക്ക് കാസര്‍ഗോഡ് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ വച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉള്ളാല്‍ കേരളയാത്ര നായകന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് സമസ്തയുടെ പതാക കൈമാറുന്നതോടെയാണ് യാത്ര ഔപചാരികമായി ആരംഭിക്കുക.
ഉദ്ഘാടന സമ്മേളനത്തില്‍ അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്റ് എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര കൃഷിവകുപ്പ് സഹമന്ത്രി കെ വി തോമസ്, പി കരുണാകരന്‍ എം പി എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും. സയ്യിദലി ബാഫഖി തങ്ങള്‍, കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, എ കെ അബ്ദുല്‍ റഹിമാന്‍ മുസ്‌ലിയാര്‍, ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍, ഫാദര്‍ വിന്‍സന്റ് ഡിസൂസ പ്രസംഗിക്കും.

ജില്ലയിലെ കാസര്‍കോട്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ സ്വീകരണ സമ്മേളനങ്ങളില്‍ കെ.കുഞ്ഞിരാമന്‍ എം.എല്‍.എ(ഉദുമ), കെ.കുഞ്ഞിരാമന്‍ എം.എല്‍.എ (തൃക്കരിപ്പൂര്‍), വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. വെളുത്തമ്പു, കെ.പി സതീഷ് ചന്ദ്രന്‍, എം.സി. ഖമറുദ്ദീന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, മടിക്കൈ കമ്മാരന്‍, പി കോരന്‍ മാസ്റ്റര്‍, അസീസ് കടപ്പുറം, ഖാദര്‍ മാങ്ങാട്, പി.എ അശ്രഫലി, അഡ്വ. ഗംഗാധരന്‍ നായര്‍, സി.എച്ച് കുഞ്ഞമ്പു, അഡ്വ. വി.പി.പി മുസ്ഥഫ, എ.ജി.സി ബഷീര്‍, പി ഫൈസല്‍, അഡ്വ. ശ്രീകാന്ത്, ഇ.കെ.കെ പടന്നക്കാട്, അഡ്വ. പുരുഷോത്തമന്‍, പാദൂര്‍ കുഞ്ഞാമു ഹാജി, തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും.

പതിനേഴ്് ദിവസം നീണ്ടു നില്‍ക്കുന്ന യാത്ര സംസ്ഥാനത്തെ എഴുന്നൂറിലധികം പഞ്ചായത്തിലൂടെ കടന്നു പോകും. അറുപത് കേന്ദ്രങ്ങളില്‍ യാത്രക്ക് സ്വീകരണം നല്‍കും. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ മതസാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഏപ്രില്‍ 28ന് വൈകു. 4 മണിക്ക് തിരുവനന്തപുരം ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തിലാണ് യാത്ര സമാപിക്കുക. കേരളത്തിലെ സുന്നി സംഘടനകളുടെ സംഘശക്തി വിളിച്ചോതുന്ന സ്വീകരണ ചടങ്ങുകളില്‍ സംസ്ഥാനത്തൊട്ടാകെയായി ഇരുപത്തഞ്ച് ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കും.

കേരളയാത്ര കടന്നുപോകാത്ത പഞ്ചായത്തുകളില്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഉപയാത്രകള്‍ നടന്നു കഴിഞ്ഞു. യാത്രയോടനുഭാവം പ്രകടിപ്പിച്ച് കര്‍ണാക, തമിഴ്‌നാട് സംസ്ഥാനങ്ങളിലും വിവിധ ഗള്‍ഫ് രാഷ്ട്രങ്ങളിലും വിപുലമായ അനുബന്ധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഏപ്രില്‍ പതിനൊന്നിന് വൈകു. അഞ്ചുമണിക്ക് മംഗലാപുരത്ത് ഐക്യദാര്‍ഢ്യ സമ്മേളനവും ഏപ്രില്‍ 15ന് നീലഗിരിയില്‍ സ്‌നേഹയാത്രയും നടക്കും.

യാത്രയുടെ സന്ദേശവും പ്രമേയവും വിശദീകരിക്കുന്ന മഹല്ലു സമ്മേളനങ്ങള്‍ അയ്യായിരം ഗ്രാമങ്ങളില്‍ നടന്നു. മാനവിക സദസ്സ്, അയല്‍പക്ക സംഗമം, റോഡ് മാര്‍ച്ച് എന്നിവ ഉള്‍നാടുകളിലും മലയോര പ്രദേശങ്ങളിലും തീര പ്രദേശങ്ങളിലും യാത്രയുടെ സന്ദേശം എത്തിച്ചിട്ടുണ്ട്. 2011 നവംബര്‍ രണ്ടിന് കുറ്റിപ്പുറത്ത് നടന്ന കേരളയാത്രാ പ്രഖ്യാപന സമ്മേളനത്തിന് ശേഷം വിപുലവും സംഘടിതവും ശാസ്ത്രീയവുമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സംസ്ഥാനത്തൊട്ടാകെ നടന്നത്.

വികസന സൂചികകളുടെ കാര്യത്തില്‍ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളോടല്ല മറിച്ച് ഒന്നാം ലോക രാജ്യങ്ങളിലെ വികസിത സമൂങ്ങളോടാണ് കേരളത്തെ താരതമ്യപ്പെടുത്താറ്. ആരോഗ്യം, വിദ്യാഭ്യാസം, സാക്ഷരത, രാഷ്ട്രീയ ബോധം എന്നിവയുടെ കാര്യത്തില്‍ മലയാളി സമൂഹം നേടിയ മുന്നേറ്റങ്ങള്‍ സാമൂഹിക ചരിത്രകാരന്മാരെ അതിശയം കൊള്ളിച്ചിട്ടുണ്ട്.

കേരളത്തിനകത്ത് എന്ന പോലെ കേരളത്തിന് പുറംലോകവുമായുണ്ടായ ആശയ വിനിമയങ്ങളുടെയും കച്ചവടത്തിന്റെയും ദീര്‍ഘകാല ചരിത്രം ഇതില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. പടിഞ്ഞാറെ കടലിലേക്ക് തുറന്നു നില്‍ക്കുന്ന കേരളത്തിന്റെ ഭൂമിശാസ്ത്രം മലയാളത്തിന്റെ തുറന്ന മനസ്സിനെ കൂടിയാണ് പ്രതീക വത്കരിക്കുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളും കൊളോണിയല്‍ വിരുദ്ധ ദേശീയ സമരങ്ങളും ഈ തുറവിയെ കുറേക്കൂടി മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. പക്ഷേ, സമീപകാലത്തെ മലയാളിയുടെ അനുഭവങ്ങളെ വിലയിരുത്തുമ്പോള്‍ ഒട്ടും ശുഭകരമായ ഒരു ചിത്രമല്ല ഉരുത്തിരിഞ്ഞു വരുന്നത്.

വൃത്തിയുടെ കാര്യത്തില്‍ കണിശത പുലര്‍ത്തിയ കേരളത്തില്‍ മാലിന്യപ്രശ്‌നങ്ങള്‍ അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. മാലിന്യ സംസ്‌കരണം പ്രാദേശികമായ സംഘര്‍ഷങ്ങള്‍ക്ക് കാരണമായിത്തീരുന്നു. ആരോഗ്യ രംഗത്ത് കേരളം പുലര്‍ത്തിപ്പോന്നിരുന്ന ശ്രദ്ധയും പരിചരണവും ഇന്നു കാണാനില്ല. രോഗികളുടെ സമൂഹമായി നാം മാറിക്കൊണ്ടിരിക്കുകയാണ്.

സംഘടിത കുറ്റ കൃത്യങ്ങളും സാമ്പത്തിക ക്രയവിക്രയങ്ങളുടെ കാര്യത്തിലുള്ള അച്ചടക്കമില്ലായ്മയും ആദിവാസികളും സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും മുന്‍പത്തേക്കാളുമേറെ വര്‍ദ്ധിച്ചിരിക്കുന്നു. മദ്യപാനത്തിന്റെ തോത് നാള്‍ക്കുനാള്‍ കൂടി വരികയാണ്. സാമൂഹിക ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണു തുടങ്ങി. നാട്ടിന്‍ പുറങ്ങളില്‍ പോലും പരസ്പര ശത്രുതയും സംശയവുമാണ്. ജാതീയവും മതപരവുമായ സ്പര്‍ദ്ധകള്‍ അങ്ങിങ്ങ് തലപൊക്കിയിരിക്കുന്നു.

രാഷ്ട്രീയ സംഘര്‍ഷങ്ങളെ മതസംഘര്‍ഷങ്ങളും അതുവഴി വര്‍ഗീയ സംഘട്ടനങ്ങളുമാക്കി മാറ്റാനുള്ള ശ്രമം ഉണ്ടാകുന്നുണ്ട്. നമ്മുടേത് പോലുള്ള മതാത്മക സമൂഹങ്ങളില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങളേക്കാള്‍ എത്രയോ അപകടകരമാണ് മത സംഘര്‍ഷങ്ങള്‍. പരസ്പരം സഹകരണത്തോടെയും വിശ്വാസത്തോടെയും ജീവിച്ചുവന്ന ജൈവീകമായ സാമൂഹിക വ്യവസ്ഥയെ അത് തകര്‍ക്കും.

ദരിദ്രരെ കൂടുതല്‍ ചൂഷണം ചെയ്യാനും സാമൂഹിക അവസരങ്ങള്‍ തുല്യമായി ലഭ്യമാക്കാതിരിക്കാനും സഹായിക്കും വിധത്തിലുള്ള സാമ്പത്തിക നയനിലപാടുകള്‍ക്കാണ് ഇന്ന് സമൂഹത്തില്‍ മേല്‍ക്കൈ ലഭിച്ചുകൊണ്ടിരിക്കുന്നത്. ദാരിദ്ര്യരേഖാ മാനദണ്ഡം മാറ്റി ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം കുറഞ്ഞു എന്ന രീതിയിലുള്ള പ്രചാരണം രാജ്യത്ത് അഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാക്കാന്‍ കാരണമാകും.

ഈ പശ്ചാത്തലത്തിലാണ് മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയേവുമായി കേരളയാത്ര സംഘടിപ്പിച്ചത്. ഉത്തരവാദിത്തപ്പെട്ട ഒരു ഇസ്‌ലാമിക പ്രസ്ഥാനത്തിന് അവര്‍ക്കുകൂടി ഭാഗവാക്കായ കേരളീയ പൊതു സമൂഹത്തോട് നിര്‍വഹിക്കാനുള്ള ഉത്തരവാദിത്വം എന്ന നിലയിലാണ് കേരളത്തിലെ സുന്നി സംഘടനകള്‍ ഈ യാത്രയെ കാണുന്നതും ചിട്ടപ്പെടുത്തിയിരിക്കുന്നതും.

Wednesday, April 4, 2012

മതവൈരം വളര്‍ത്തുന്നവര്‍ മനുഷ്യരുടെ മൊത്തം ശത്രുക്കള്‍- പോരോട്

ഉളിയത്തടുക്ക: അന്യ മതചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്നതും വര്‍ഗീയ വിഷം കുത്തിവെക്കുന്നതും മവിരുദ്ധവും മനുഷ്യകുലത്തോട് ചെയ്യുന്ന ക്രൂരതയുമാണെന്ന് എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി പ്രസ്താവിച്ചു. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 12ന് ആരംഭിക്കുന്ന കേരളയാത്രയുടെ ഉപയാത്ര പ്രഥമ ദിന സമാപന സമ്മേളനം ഉളിയത്തടുക്കയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
വര്‍ഗീയതയിലേക്ക് ക്ഷണിക്കുന്നവന് മതത്തില്‍ സ്ഥാനമില്ലെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. നാട്ടില്‍ ഇടക്കിടെ പൊട്ടിപ്പുറപ്പെടുന്ന വര്‍ഗീയ കലാപങ്ങള്‍ക്കു പിന്നില്‍ യതാര്‍തഥ മതവിശ്വാസികളല്ല. നാട്ടില്‍ കുഴപ്പമുണ്ടാക്കാന്‍ വഴി നോക്കി നില്‍ക്കുന്നവരാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍. തീവ്രവാദത്തിലൂടെ ലോകത്ത് ഒന്നു നേടാനാവില്ല. ഭീകരതയിലൂടെ നൂറുകണക്കിനു അനാഥ ബാല്യങ്ങളെയും അഗതികളെയും സൃഷ്ടിക്കുക മാത്രമാണുണ്ടാകുന്നത്. ഇത്തരം മാനവീക വിരുദ്ധ നീക്കങ്ങള്‍ക്കെതിരെ മത രാഷ്ടീയ നേതൃത്വങ്ങള്‍ ഭിന്നത മറന്ന് ഒന്നിക്കണമെന്ന് അദ്ധേഹം ആഹ്വാനം ചെയ്തു.

ജാഥാ നായകന്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി നയിക്കുന്ന സമപന പ്രാര്‍ത്ഥനക്കു നേതൃത്വം നല്‍കി. സമാപന സമ്മേളനത്തില്‍ ഡി.ഇ.സി ചെയര്‍മാന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, അശ്‌റഫ് തങ്ങള്‍ മുട്ടത്തൊടി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദു റഹ്മാന്‍, സുലൈമാന്‍ കരിവെള്ളൂര്‍, മൂസ സഖാഫി കളത്തൂര്‍, ഹസ്ബുല്ല തളങ്കര, കന്തല്‍ സൂപ്പി മദനി, മുഹമ്മദ് സഖാഫി പാത്തൂര്‍, ബശീര്‍ പുളിക്കൂര്‍, മുനീര്‍ സഅദി, ഹനീഫ് പടുപ്പ്, നാസ്വിര്‍ ബന്താട്, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, ഇത്തിഹാദ് മുഹമ്മദ് ഹാജി, കെ.അബ്ദുല്ല ഉളിയത്തടുക്ക, ഇര്‍ഫാദ് മായിപ്പാടി, തുടങ്ങിയവര്‍ സംബന്ധിച്ചു.

തിങ്കളാഴ്ച രാവിലെ മഞ്ചേശ്വരത്തു നിന്നാണ് പ്രയാണം തുടങ്ങിയത്. ചൊവ്വാഴ്ച തളങ്കര മാലിക്ദീനാറില്‍ നിന്ന് രണ്ടാം ദിന പ്രയാണം തുടങ്ങി. നാലാം മൈല്‍, ബോവിക്കാനം, പള്ളങ്കോട്, കുറ്റിക്കോല്‍, മരുതടുക്കം, കുണിയ, ബേക്കല്‍, പാലക്കുന്ന്, എന്നിവിടങ്ങളിലെ പര്യടന ശേഷം രാത്രി 7 മണിക്ക് കളനാട്ട് സമാപിക്കും. ബുധനാഴ്ച രാവിലെ പഴയ കടപ്പുറത്തുനിന്ന് തുടങ്ങി കാഞ്ഞങ്ങാട്, പരപ്പ, ചെറുവത്തൂര്‍, തൃക്കരിപ്പൂര്‍ മേഖലകളില്‍ പര്യടനം നടത്തി വെളുത്തപൊയ്യയില്‍ സമാപിക്കും.


news;http://muhimmath.com/

Sunday, April 1, 2012

SSF Road March Malappuram




കാന്തപുരത്തിന്റെ കേരളയാത്ര - പാതയോരങ്ങള്‍ കീഴടക്കി എസ് എസ് എഫ് റോഡ് മാര്‍ച്ച്

കണ്ണൂര്‍: മാനവികതയെ ഉണര്‍ത്തുന്നു എന്ന ശീര്‍ഷകത്തില്‍ ഈമാസം 12ന് തുടങ്ങുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലുള്ള കേരളയാത്രയുടെ മുന്നോടിയായി എസ് എസ് എഫ് കണ്ണൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിച്ച റോഡ് മാര്‍ച്ച് ശ്രദ്ധേയമായി. ജില്ലയിലെ പാതയോരങ്ങളെ ഇളക്കിമറിച്ച് ശുഭ്രവസ്ത്രംധരിച്ച് പതാകയേന്തിയ ആയിരത്തോളം സ്‌നേഹം സംഘം പ്രവര്‍ത്തകരാണ് റോഡ് മാര്‍ച്ചില്‍ അണിനിരന്നത്.
ജില്ലയിലെ നാലു കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെട്ട മാര്‍ച്ച് പദയാത്രയായി കണ്ണൂരില്‍ സമാപിച്ചു. തലശ്ശേരിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ജില്ലാ പ്രസിഡന്റ് മുനീര്‍ നഈമിക്ക് പതാക കൈമാറി എസ് ബി പി തങ്ങള്‍ പാനൂര്‍ ഉദ്ഘാടനം ചെയ്തു. മട്ടന്നൂരില്‍ ജില്ലാ സെക്രട്ടറി ഷാജഹാന്‍ മിസ്ബാഹിക്ക് പതാക കൈമാറി എസ് വൈ എസ് ജില്ല പ്രസിഡന്റ് എന്‍ അബ്ദുല്ലത്തീഫ് സഅദി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പില്‍ ജില്ലാ ഉപാധ്യക്ഷന്‍ അബ്ദുല്‍ ഹകീം സഖാഫി അരിയിലിന് സമസ്ത ജില്ലാ സെക്രട്ടറി യു വി ഉസ്മാന്‍ മുസ്‌ലിയാരും കൂത്തുപറമ്പില്‍ ഫൈളുര്‍റഹ്മാന്‍ ഇര്‍ഫാനിക്ക് വി എം എച്ച് ഹമദാനിയും പതാക കൈമാറി.

വൈകിട്ട് ആറ് മണിക്ക് സ്റ്റേഡിയം കോര്‍ണറില്‍ നടന്ന സമാപന സമ്മേളനത്തില്‍ എസ് എസ് എഫ് സംസ്ഥാ പ്രസിഡന്റ് സാദിഖ് സഖാഫി പെരിന്താറ്റിരി മുഖ്യപ്രഭാഷണം നടത്തി. അബ്ദുര്‍റശീദ് സഖാഫി മെരുവമ്പായി, മുനീര്‍ നഈമി, ഷാജഹാന്‍ മിസ്ബാഹി, അബ്ദുര്‍റശീദ് നരിക്കോട് പ്രസംഗിച്ചു.

കൂടുതല്‍ ഫോട്ടോസ് കാണാന്‍ ഇസ്ലാമിക്‌ ഫോട്ടോ ഗാലറി സന്ദര്‍ശിക്കുക


അവലംബം . മുഹിമ്മാത്ത്‌ .കോം

മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് ഒരേ സമയം, എസ് എസ് എഫ് സ്‌നേഹ സംഘം റോഡ് മാര്‍ച്ച് കൗതുകമായി

കാസര്‍കോട്: ഈ മാസം 12ന് കാസര്‍കോട് നിന്നും പുറപ്പെടുന്ന കേരളയാത്രയുടെ വിളംബരം മുഴക്കി എസ് എസ് എഫ് സ്‌നേഹ സംഘത്തിനു കീഴില്‍ മൂന്ന് കേന്ദ്രങ്ങളില്‍ നിന്നു പുറപ്പെട്ട റോഡ് മാര്‍ച്ച് കൗതുകവും ആവേശവും പകര്‍ന്നു. ജില്ലയിലെ 33 സെക്റ്ററുകളിലെ ആയിരത്തോളം സ്‌നേഹ സംഘം പ്രവര്‍ത്തകരാണ് കേരള യാത്രാ സന്ദേശം മുഴക്കി കാല്‍നടജാഥ നടത്തിയത്. ഒരേ യൂണിഫണിഞ്ഞ് വിദ്യാര്‍ത്ഥി യുവജനങ്ങള്‍ ഇരുവരിയായി ചുവട് വെച്ചു നീങ്ങിയത് വേറിട്ട കാഴ്ചയായി.
കുമ്പള ഡിവിഷനിലെ വിവിധ സെക്ടറുകളിലെ 33 വീതം അംഗങ്ങള്‍ ആരിക്കാടി ജംക്ഷനില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചു. മൊഗ്രാല്‍, മൊഗ്രാല്‍ പുത്തൂര്‍ വരെയും തിരിച്ച് കുമ്പള വരെയും ചുവട് വെച്ച മാര്‍ച്ചിന് ജില്ലാ എസ്.എസ്.എഫ് പ്രസിഡന്റ് അശ്‌റഫ് അശ്‌റഫി നേതൃത്വം നല്‍കി.

ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ഡിവിഷനുകളിലെ സ്‌നേഹസംഘം പ്രവര്‍ത്തകര്‍ പൂച്ചക്കാട് നിന്നും കാല്‍നടയായി പാലക്കുന്ന് ഉദുമ, വഴി മേല്‍പറമ്പില്‍ സമാപിച്ചു. ജില്ലാ സെക്രട്ടറി അബ്ദു റസാഖ് സഖാഫി കോട്ടക്കുന്ന് നേതൃത്വം നല്‍കി. കാസര്‍കോട് ഡിവിഷന്‍ സ്‌നേഹസംഘം പ്രവര്‍ത്തകര്‍ ബോവിക്കാനത്തുനിന്നാണ് കാല്‍നട പ്രയാണം തുടങ്ങിയത്.

വിദ്യാനഗറില്‍ സമാപിച്ച യത്രക്ക് ജില്ലാ ട്രഷറര്‍ അബ്ദുല്‍ അസീസ് സൈനി നേതൃത്വം നല്‍കി. തലേ ദിവസം ദേളി സഅദിയ്യയില്‍ സോഷ്യല്‍ അസംബ്ലി നടത്തിയാണ് പ്രവര്‍ത്തകര്‍ റഓഡ് മാര്‍ച്ചിന് ഇറങ്ങിയത്. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറാ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ്.എം.എ ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹമീദ് മൗലവി ആലമ്പാടി, മൂസ സഖാഫി കളത്തൂര്‍, ഹസ്ബുല്ല തളങ്കര തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

കൂടുതല്‍ ഫോട്ടോസ് കാണാന്‍ ഇസ്ലാമിക്‌ ഫോട്ടോ ഗാലറി